വിവാഹത്തിന് സമ്മതിച്ചില്ല; കാമുകനെ കൊന്ന് ട്രോളി ബാഗിലാക്കി യുവതി; അറസ്റ്റ്

woman-murder
SHARE

കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ട്രോളി ബാഗിലാക്കി യുവതി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി പ്രീതി ശര്‍മ പൊലീസ് പിടിയലായി. ഒപ്പം താമസിച്ചിരുന്ന 23-കാരനായ ഫിറോസ് അലിയെയാണ് പ്രീതി ശര്‍മ കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് പ്രീതി ഫിറോസിനൊപ്പം കഴിഞ്ഞിരുന്നത്. എന്നാല്‍ വിവാഹം കഴിക്കാന്‍ ഫിറോസ് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. 

ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെ ഒരു കറുത്ത ട്രോളി ബാഗുമായി യുവതി നടന്ന് പോകുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. യുവാവിന്റെ മൃതദേഹം പ്ലാസ്റ്റിക് കയര്‍കൊണ്ട് കെട്ടിവരിഞ്ഞ് ബാഗില്‍ വച്ചിരിക്കുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് തന്റെ കാമുകനാണെന്നും ഒരുമിച്ച് താമസിച്ചു വരികയായിരുന്നെന്നും പ്രീതി വെളിപ്പെടുത്തിയതെന്ന് പൊലീസ് സൂപ്രണ്ട് ജി. മുനിരാജ് പറഞ്ഞു.

വിവാഹം കഴിക്കണമെന്ന് പ്രീതി നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു ഫിറോസിന്റെ നിലപാട്. വീണ്ടും പ്രീതി ആവശ്യം ആവര്‍ത്തിച്ചപ്പോള്‍ സ്വഭാവം മോശമാണെന്ന് പറഞ്ഞ് ഫിറോസ് അപമാനിച്ചു.  ഇതിന്റെ ദേഷ്യത്തിലാണ് റേസര്‍ ഉപയോഗിച്ച് ഫിറോസിന്റെ കഴുത്തറുത്തതെന്ന് പ്രീതി മൊഴി നല്‍കി. ഒരു ദിവസം മൃതദേഹം ഫ്ലാറ്റില്‍ സൂക്ഷിച്ചെന്നും പിന്നെ വലിയ ട്രോളി ബാഗ് വാങ്ങി പ്ലാസ്റ്റിക് കയറിട്ട് വരിഞ്ഞുമുറിക്കി കെട്ടി മൃതദേഹം അതിലാക്കി. മൃതദേഹവുമായി ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. മൃതദേഹം അടങ്ങിയ ബാഗ് ഏതെങ്കിലും ട്രെയിനില്‍ ഉപേക്ഷിക്കാനാണ് പ്രീതി കരുതിയിരുന്നത്. കഴുത്തറുക്കാന്‍ ഉപയോഗിച്ച റേസര്‍ പൊലീസ് കണ്ടെടുത്തു.

MORE IN Kuttapathram
SHOW MORE