മൊബൈൽ മോഷ്ടിച്ച് ഭീഷണി; രണ്ടുപേർ അറസ്റ്റിൽ

phone-theft
SHARE

പെട്രോൾ പമ്പിൽ വെച്ച് മൊബൈൽ മോഷ്ടിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുട്ടുചിറ, മാഞ്ഞൂർ സ്വദേശികളായ രണ്ടുപേരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പണം നൽകിയാൽ മാത്രമേ ഫോൺ തിരികെ നൽകൂ എന്ന് പറഞ്ഞായിരുന്നു ഇരുവരുടെയും ഭീഷണി. വിഡിയോ റിപ്പോർട്ട് കാണാം. 

മുട്ടുചിറ സ്വദേശി റെതുൽ രാജ്, മാഞ്ഞൂർ സ്വദേശി ശ്രീലേഷ് എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം കടുത്തുരുത്തിയിലുള്ള  പമ്പിൽ പെട്രോൾ അടിക്കാൻ വരികയും അവിടെ ഇരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കൊണ്ടുപോവുകയുമായിരുന്നു. ഫോൺ കാണാതായതോടെ പാമ്പുടമ നമ്പറിലേക്ക് വിളിച്ചു. എന്നാൽ ഫോണെടുത്ത പ്രതികള്‍ പണം തന്നാൽ മാത്രമേ ഫോൺ തിരിച്ച് നൽകൂ എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. 

പമ്പുടമ കടുത്തുരുത്തി സ്റ്റേഷനിൽ പരാതിപ്പെട്ടതോടെ പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.  പ്രതികളിൽ ഒരാളായ റെതുൽ രാജ് പോക്സോ കേസിലും സ്ഫോടകവസ്തു എറിഞ്ഞ കേസിലും പ്രതിയാണ്. ശ്രീലേഷ് കടുത്തുരുത്തി സ്റ്റേഷനിൽ തന്നെ അടിപിടി കേസും കൂടാതെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ കൂട്ടുപ്രതിയുമാണ്. ഫോൺ കോളുകളും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു 

MORE IN Kuttapathram
SHOW MORE