നാല് കിലോ കഞ്ചാവുമായി പാലക്കാട് കൊല്ലങ്കോട് രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം കൊളത്തൂര്‍ സ്വദേശി അബ്ദുള്‍ കരീം, പാലക്കാട് പുതുനഗരം സ്വദേശി ഷംസുദ്ദീന്‍ എന്നിവരാണ് കൊല്ലങ്കോട് പൊലീസിന്റെ പിടിയിലായത്. ഇവരെ പിടികൂടാന്‍ ലഹരിവിരുദ്ധ സ്ക്വാഡ് ഒരാഴ്ചയിലധികമായി നിരീക്ഷണമേര്‍പ്പെടുത്തിയിരുന്നു.
തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് ശേഖരിക്കും. ബസ് മാര്‍ഗവും, ഇരുചക്രവാഹനത്തിലും ഇരുവരും കഞ്ചാവുമായി കേരളത്തിലെത്തും. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിെല െചറുകിടക്കാര്‍ക്ക് അഞ്ചിരട്ടി വിലയില്‍ കഞ്ചാവ് കൈമാറും. ലോക്ഡൗണ്‍ പ്രതിസന്ധിക്കിടയിലും കഞ്ചാവ് വില്‍പന മുടക്കമില്ലാതെ തുടര്‍ന്ന് വന്നതായി ലഹരിവിരുദ്ധ സ്ക്വാഡ് തിരിച്ചറിഞ്ഞു. പിന്നാലെ അബ്ദുല്‍ കരീമിനെയും ഷംസുദീനെയും പിടികൂടാന്‍ നിരീക്ഷണം ശക്തമാക്കി. കൊല്ലങ്കോട് ബസ് സ്റ്റേഷന് സമീപം കഴിഞ്ഞദിവസം കഞ്ചാവുമായി ബൈക്കിലെത്തിയപ്പോഴാണ് ഇരുവരും പൊലീസ് പിടിയിലായത്. കൊല്ലങ്കോട്, നെന്മാറ കേന്ദ്രീകരിച്ച് ചില്ലറ കച്ചവടം നടത്തുന്നവർക്ക് കൈമാറാൻ കൊണ്ടുവന്ന നാല് കിലോ കഞ്ചാവാണ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ മൂന്നു ലക്ഷം രൂപയോളം വില വരും. ലഹരികടത്തിന് ഇരുവര്‍ക്കുമെതിരെ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. ഇവരുടെ കൂട്ടാളികളെ പിടികൂടാന്‍ പ്രത്യേക പരിശോധന നടത്തുമെന്ന് കൊല്ലങ്കോട് സി.ഐ അറിയിച്ചു.