ആദ്യം കണ്ണ് കുത്തിപ്പൊട്ടിക്കും; അതാണ് ജോമോന്റെ ശൈലി; കൊടുംക്രിമിനൽ

jomone-police
പ്രതി ജോമോനെ തെളിവെടുപ്പിനായി മാങ്ങാനം ആനത്താനത്തിനു സമീപം എത്തിച്ചപ്പോൾ.
SHARE

അങ്ങേയറ്റം ക്രൂരമായിട്ടാണ് കോട്ടയത്ത് ഷാനിനെ ജോമോനും സംഘവും ചേർന്ന് കൊലപ്പെടുത്തിയത്. രാത്രി എട്ടിനു ഷാനിനെ ഓട്ടോയിൽ പിടിച്ചുകയറ്റി. കയറിയ ഉടനെ ഷാനിന്റെ കണ്ണിൽ ജോമോൻ കുത്തി. കണ്ണു കുത്തിപ്പൊട്ടിക്കുന്നത് ജോമോന്റെ ശൈലിയാണെന്ന് പൊലീസ് പറയുന്നു. കണ്ണിൽ കുത്തുന്നതു കണ്ട് തങ്ങൾ പേടിച്ചു പോയെന്നു മറ്റു പ്രതികൾ പൊലീസിനോട് പറഞ്ഞു. ആനത്താനത്തിനു സമീപമാണ് ജോമോൻ ഇപ്പോൾ താമസം. വീടിനു സമീപം ഒഴിഞ്ഞ ചതുപ്പാണ് ഗുണ്ടാസംഘം മർദനത്തിനു പറ്റിയ സ്ഥലമായി കണ്ടുവച്ചത്. റോഡിൽ നിന്ന് ഒറ്റയടിപ്പാതയിലൂടെ ഇവിടെ എത്താം. പരിസരത്തു വീടുകളില്ല.

നിലവിളിച്ചാലും പുറത്തു കേൾക്കില്ലെന്നു ജോമോൻ ഇന്നലെ തെളിവെടുപ്പിൽ പറഞ്ഞു. റോഡിലൂടെ ഷാനിനെ വലിച്ചിഴച്ചാണ് ചതുപ്പിൽ എത്തിച്ചത്. വസ്ത്രങ്ങൾ അഴിച്ചു മാറ്റി. ഓടാതിരിക്കാൻ ട്രൗസർ കാലിൽ പകുതി അഴിച്ചുവച്ചു. തൃശൂരിൽ ലുതീഷിനെ തല്ലിയതു പോലെ തുണിപറിച്ച് അടിക്കുകയായിരുന്നു ലക്ഷ്യം. തുടർന്ന് ഷാനിനെ ക്രൂരമായി മർദ്ദിച്ചു. പശുവിനെ കെട്ടാൻ അവിടെയുണ്ടായിരുന്ന കാപ്പിവടി കൊണ്ടായിരുന്നു അടി.

തലയിൽ നിരന്തരമായി അടിച്ചു. അതോടെ തല ചതഞ്ഞ് രക്തസ്രാവമുണ്ടായി. ഷാൻ ബോധം കെട്ടു വീണു. സൂര്യനെ കാണിച്ചു തരാൻ ആവശ്യപ്പെട്ടായിരുന്നു അടി.ഷാൻ മരിച്ചതോടെ ഗുണ്ടാസംഘത്തിൽ തർക്കമായി. ഷാനിന്റെ മൃതദേഹവുമായി ജോമോനും കൂട്ടരും നഗരത്തിലെത്തി. കൂടെയുണ്ടായിരുന്നവർ ജോമോനെ കൈവിട്ടു. ഇതോടെ ഷാനെ തോളിൽ ചുമന്ന് ജോമോൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

തെളിവെടുപ്പിനിടെ ഒന്നാം പ്രതി ജോമോൻ മറ്റുള്ളവരെ നോക്കി വിരൽ ഉയർത്തി വിജയ ചിഹ്നം കാണിച്ചു.  പൊലീസുകാർ കൂടെ നിൽക്കുമ്പോഴായിരുന്നു ഈ ‘പ്രകടനം’. സൂര്യന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘത്തിന്റെ അടിയേറ്റതോടെ ‘ക്ഷീണ’ത്തിലായ ലുതീഷിന്റെ സംഘം വീര്യം വീണ്ടെടുക്കാൻ നടത്തിയ ആക്രമണമാണ് ഷാനിന്റെ കൊലപാതകത്തിൽ കലാശിച്ചത്.

MORE IN Kuttapathram
SHOW MORE