എറണാകുളത്ത് യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു; അച്ഛനും കുത്തേറ്റു

joji-mathayi-2
SHARE

എറണാകുളം മുളന്തുരുത്തിയില്‍ അഞ്ചംഗസംഘം യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. പെരുമ്പിള്ളി സ്വദേശി ജോജി മത്തായിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തടയാന്‍ശ്രമിച്ച അച്ഛന്‍ മത്തായിക്കും കുത്തേറ്റു. കൊലപാതകശ്രമവും ലഹരിമരുന്ന് വില്‍പനയുമടക്കം ഒട്ടേറെ കേസുകളിലെ പ്രതിയാണ് ജോജി.

ക്രിമിനില്‍ സംഘങ്ങളുടെ കത്തിയ്ക്ക് ഇരയായിരിക്കുകയാണ് 22 കാരനായ പെരുമ്പിള്ളി  ഈച്ചിരവേലില്‍ ജോജി മത്തായി. വൈകിട്ട് നാലേ മുക്കാലോടെയായിരുന്നു സ്വന്തം വീട്ടുമുറ്റത്ത് ജോജിക്ക് കുത്തേറ്റത്. രണ്ട് ബൈക്കുകളിലായി വീട്ടിലെത്തിയ സംഘം ജോജിയുമായി പലകാര്യങ്ങള്‍ പറഞ്ഞ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.  തുടര്‍ന്ന് മുറ്റത്തുവച്ചുതന്നെ ജോജിയെ പിടിച്ചുനിര്‍ത്തി കുത്തുകയായിരുന്നു. നെഞ്ചിലും കഴുത്തിലും കുത്തേറ്റ ജോയി പിടഞ്ഞ് നിലത്തുവീണു.

തടയാനായി ഓടിചെന്ന പിതാവ് മത്തായിക്ക് കാലില്‍ കുത്തേറ്റു. ഇരുവരെയും ഉടന്‍ കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജോജിയെ രക്ഷിക്കാനായില്ല,  കൊലപാതകത്തിനുശേഷം ഒരു ബൈക്കും കത്തിയും ഉപേക്ഷിച്ചാണ് അക്രമികള്‍ രക്ഷപ്പെട്ടത്. ബൈക്ക് മുളംതുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കായി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുള്ള തിരച്ചില്‍ തുടങ്ങി. കൊലപാതകശ്രമവും ലഹരിമരുന്ന് വില്‍പനയുമടക്കം ഒട്ടേറെ കേസുകളിലെ പ്രതിയാണ് ജോജി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...