കോവിഡിന്റെ പേരിൽ പൊലീസ് ക്രൂരത; സ്ത്രീകളെ അടക്കം അടിച്ചോടിച്ചു

covi-police-04
SHARE

കോയമ്പത്തൂരിൽ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊലീസ് തേർവാഴ്ച്ചയെന്ന് പരാതി. രാത്രി പത്തരയ്ക്ക് ഹോട്ടലിൽ കയറിയ പൊലീസ് സംഘം ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സ്ത്രീകളടക്കുള്ള വരെ അടിച്ചോടിക്കുന്ന ദൃശ്യങ്ങൾ പുറത്തായി. സംഭവം വിവാദമായതോടെ സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം പ്രഖ്യാപിച്ചു.

കോയമ്പത്തൂർ ഗാന്ധിപുരത്ത് ഇന്നലെ രാത്രി പത്തരയ്ക്ക് നടന്നതാണിത്. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കാൻ തുടങ്ങിയതോടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഗാന്ധിപുരം സ്‌റ്റേഷനിലെ എ.എസ്.ഐ മുത്തുവും സംഘവും ആണ് അതിക്രമം നടത്തുന്നത്. രാത്രി 11 മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി ഉള്ളപ്പോൾ പത്തരയോടെ കടയടപ്പിക്കാൻ ശ്രമിച്ചു.ചോദ്യം ചെയ്തവരെ ഭീഷണിപെടുത്തി അനുസരിക്കാത്തവരെ ലാത്തി കൊണ്ടാക്രമിച്ചു.

ഭക്ഷണം കഴിക്കുകയായിരുന്ന രണ്ട് സ്ത്രീകൾ അടക്കുള്ളവർക്ക് പരുക്കേറ്റു. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണം പ്രഖ്യാപിച്ചു. എ എസ് ഐക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

MORE IN Kuttapathram
SHOW MORE
Loading...
Loading...