അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര; നടുങ്ങി നാട്

tn-member-murder-3
SHARE

യുവാവിനെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര. അറുത്തെടുത്ത തല യാത്രയ്ക്കിടെ നടുറോഡില്‍ വീണതോടെയാണ് നടക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. തമിഴ്നാട്ടിലെ തിരുവാരൂർ  ജില്ലയില്‍നിന്നാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത. ഗ്രാമപഞ്ചായത്ത് അംഗമാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളെ തിരയുകയാണ് പൊലീസ്.

തിരുവാരൂർ  ജില്ലയിലെ മുത്തുപ്പേട്ടൈക്കു സമീപത്തെ അലങ്കാനാട്  റോഡിലൂടെ  രാവിലെ  പോയവർ  ആ കാഴ്ച കണ്ടു  ഞെട്ടി. അറുത്തെടുത്ത ചോര  ഉറ്റി വീഴുന്ന മനുഷ്യ തല  നടു റോഡിൽ  കിടക്കുന്നു. ഇരുചക്രവാഹനത്തിൽ പോയവരിൽ  നിന്ന് താഴെ  വീണതാണ്  തലയെന്നറിഞ്ഞപ്പോൾ  ഞെട്ടൽ  വീണ്ടും  കൂടി. വിവരമറിഞ്ഞു  പൊലീസ് കുതിച്ചെത്തി. തല ആശുപത്രിയിലേക്ക്  മാറ്റി. തുടർന്ന്. നടത്തിയ  പരിശോധനയിലാണ് അലങ്കാട്  ഗ്രാമ പഞ്ചായത്ത് അംഗം   രാജേഷ്  എന്ന 34 കാരനാണ്  കൊല്ലപ്പെട്ടതെന്ന്  കണ്ടെത്തിയത്. തുടർന്ന് നടന്ന തിരച്ചിലിൽ  സമീപത്തെ  കയർ  ഫാക്ടറിയിൽ  നിന്ന്  രാജേഷിന്റെ  തലയില്ലാത്ത  മൃതദേഹവും  കണ്ടെത്തി. രാവിലെ  വീട്ടിൽ നിന്നും  പഞ്ചായത്ത്  ഓഫീസിലേക്ക്  ഇറങ്ങിയതായിരുന്നു രാജേഷ്. 

കാത്തിരുന്ന  ആക്രമി സംഘം  പിടികൂടി  കയർ  ഫാക്ടറിയിൽ  എത്തിച്ചു  കൊലപ്പെടുത്തി  എന്നാണ്  പോലീസിന് ലഭിച്ചിരിക്കുന്ന  വിവരം. കൊലപാതകം, കൊലപതാക ശ്രമം, വീടുകയറി  ആക്രമണം  അടക്കം  നിരവധി  കേസുകളുള്ള  പ്രാദേശിക  ഗുണ്ടയായിരുന്നു  രാജേഷ്. കഴിഞ്ഞ  തദ്ദേശ  തിരഞ്ഞെടുപ്പിൽ  സ്വതന്ത്രനായി  മത്സരിച്ചു  ജയിച്ചു. പിന്നീട്  അണ്ണാ  ഡിഎംകെ യിൽ  ചേരുകയായിരുന്നു. എന്നാൽ  കൊലപതകത്തിനു  പിന്നിൽ  ആരെന്ന്  ഇതുവരെ  സ്ഥിരീകരിച്ചിട്ടില്ല 

MORE IN Kuttapathram
SHOW MORE
Loading...
Loading...