മക്കളുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി അച്ഛൻ; വിചിത്ര ഭാവത്തിൽ അമ്മ; ദുരൂഹം

chittur-murder-new-upadate
ചിത്രം, വിഡിയോ കടപ്പാട്: TV9 Telugu
SHARE

കേൾക്കുന്ന ആരും നടുങ്ങി പോകുന്ന ദുരന്തമാണ് ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ  മഡനപള്ളിയിൽ നിന്നും ഇന്നലെ റിപ്പോർട്ട് ചെയ്തത്. ചിറ്റൂരിലെ സര്‍ക്കാര്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ അച്ഛനെയും സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പലായ അമ്മയും മന്ത്രവാദിയുടെ വാക്ക് കേട്ട് രണ്ട് പെൺമക്കളെ കൊലപ്പെടുത്തുന്നു. എന്നിട്ട് അവരുടെ മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങള്‍ മാറ്റി പട്ടുതുണിയില്‍ പൊതിഞ്ഞു പൂജാമുറിയില്‍ വച്ചു പൂജ ചെയ്യുന്നു. സൂര്യോദയത്തോടെ ദോഷങ്ങളെല്ലാം തീര്‍ന്ന്  മക്കള്‍ തിരികെ വരുമെന്നാണ് വിദ്യാസമ്പന്നരായ മാതാപിതാക്കൾ സ്ഥലത്തെത്തിയ പൊലീസിനോട് വിളിച്ചു പറഞ്ഞത്. നടുക്കിയ സംഭവത്തിന് പിന്നാലെ തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ ഏറെ വിചിത്രമാണ്.

പെൺകുട്ടികളുടെ മൃതദേഹം സംസ്ക്കരിക്കുന്ന സ്ഥലത്ത് കണ്ണീരോടെ വിങ്ങിപ്പൊട്ടി ചടങ്ങുകൾ ചെയ്യുന്ന അച്ഛനെയാണ് കാണാനാകുന്നത്. അതേ സമയം അമ്മയുടെ പ്രവൃത്തികൾ ഏറെ വിചിത്രമാണ്. ഒരു ഭാവഭേദവുമില്ലാതെ മനോനില തെറ്റിയ അവസ്ഥയിലാണ് അമ്മ. കൈകൾ കറക്കി, ചുറ്റം നോക്കി ചിരിച്ച് അവർ ഉദ്യോഗസ്ഥർക്കൊപ്പം നടന്നുപോകുന്ന ദൃശ്യങ്ങൾ ടിവി 9 തെലുങ്ക് അവരുടെ യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. 

കൊല്ലപ്പെട്ട അലോഖ്യയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ പൂജയെ കുറിച്ചും മന്ത്രവാദത്തെയും കുറിച്ചുള്ള കാര്യങ്ങൾ ഇവർക്കും അറിയാരുന്നു എന്ന സൂചനയാണ് നൽകുന്നത്. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും അടുത്തിടെയായി യുവതി പങ്കുവച്ച പോസ്റ്റുകൾ ഏറെ ദുരൂഹത ഉണ്ടാക്കുന്നതാണ്. സഹോദരിമാരുടെ പെരുമാറ്റത്തിൽ പലവിധ മാറ്റങ്ങളും ഉണ്ടായിരുന്നതായി സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്. വീട്ടിലെ പൂജയും മന്ത്രവാദത്തെ കുറിച്ചും ഇവർക്കും അറിയാമായിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു എന്ന തരത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

മനസാക്ഷിയെ നടുക്കുന്ന ക്രൂരതയാണു ചിറ്റൂര്‍ ജില്ലയിലെ മഡനപള്ളിയിലുണ്ടായത്. മഡപ്പള്ളി സര്‍ക്കാര്‍ ആര്‍ട്സ് കോളജിലെ കെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസറാണ് പുരുഷോത്തമം നായിഡു. ഭാര്യ പത്മജ സ്വകാര്യ സ്കൂളില്‍ പ്രിന്‍സിപ്പലായി ജോലി ചെയ്യുകയാണ്. വിശ്വാസകാര്യങ്ങളില്‍ അതീവ തല്‍പരരായ ഇരുവരും ഞായറാഴ്ച വീട്ടില്‍ പ്രത്യേക പൂജകള്‍ നടത്തിയിരുന്നു. രാത്രിയോടെ  ആദ്യം ഇരുപത്തിയൊന്നു വയസുള്ള മകള്‍ സായ് ദിവ്യയെയും പിന്നീട് 27 വയസുള്ള മകള്‍ അലേകിയെയും വ്യായാമം ചെയ്യാനായി ഉപയോഗിക്കുന്ന ഡംബല്‍ ഉപയോഗിച്ചു ഇടിച്ചുകൊന്നത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...