കുളിമുറി പൂട്ടിയെന്ന വാദം നുണ; ദുരൂഹത ഏറെ; കൊലപാതകമെന്ന് ആതിരയുടെ അമ്മ

athira-mother-04
SHARE

തിരുവനന്തപുരം കല്ലമ്പലത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടത് ആത്മഹത്യയെന്ന പൊലീസ് വാദം തള്ളി യുവതിയുടെ കുടുംബം. കൊലപാതകമെന്നും ഭര്‍തൃവീട്ടുകാരെ സംശയമെന്നും മരിച്ച ആതിരയുടെ മാതാപിതാക്കള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മരിച്ചുകിടന്ന കുളിമുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്ന ഭര്‍ത്താവിന്റെ വാദം നുണയെന്നും ആരോപണം.

വര്‍ക്കല മുത്താനയില്‍ ശരത്തിന്റെ ഭാര്യ ആതിരയെയാണ് ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ കൈഞരമ്പും കഴുത്തും മുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടത്. കുളിമുറി അകത്ത് നിന്ന് പൂട്ടിയതടക്കമുള്ള സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നത് ആത്മഹത്യയെന്നാണ് പൊലീസിന്റെ നിലപാട്. എന്നാല്‍ കുളിമുറി പൂട്ടിയെന്നതടക്കം ഭര്‍ത്യവീട്ടുകാര്‍ സൃഷ്ടിക്കുന്ന കള്ളക്കഥയെന്നാണ് ആരോപണം.

സ്ത്രീധനത്തിന്റെ േപരിലടക്കം ആതിരയെ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിച്ചിരുന്നതായും പറയുന്നു. ഭര്‍ത്താവിന്റെ അമ്മയ്ക്കെതിരെ മറ്റൊരു ഗുരുതര ആരോപണം ഉയര്‍ത്തുന്നുണ്ട്. മരണശേഷമുള്ള ഭര്‍ത്താവിന്റെ പെരുമാറ്റത്തിലടക്കം സംശയം ഉന്നയിക്കുകയാണ്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കും.

MORE IN Kuttapathram
SHOW MORE
Loading...
Loading...