ആഡംബര ജീവിതത്തിനായി ബൈക്ക് മോഷ്ടിച്ചു വില്‍ക്കുന്ന രണ്ടു യുവാക്കൾ കൊല്ലം ശൂരനാട്ട് പിടിയിൽ. പത്തനംതിട്ട ജില്ലയിൽ നിന്നുൾപ്പടെ മുപ്പതിലേറെ ബൈക്കുകള്‍ ഇരുവരും ചേർന്ന് മോഷ്ടിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
പത്തനംതിട്ട മൈലപ്രം സ്വദേശി രഞ്ജിത്തും,റാന്നിയിൽ നിന്നുള്ള സിജോയും. രഞ്ജിത്തിന് ഇരുപത്ത് മൂന്നും സിജോയ്ക്ക് പതിനെട്ടും വയസസുമാണ് പ്രായം. വഴി അരികിൽ നിർത്തി വെച്ചിരിക്കുന്ന ഇരുചക്ര വാഹനങ്ങളാണ് പ്രധാനമായും മോഷ്ടിച്ചിരുന്നത്. പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിലെ വിവിധ ഇടങ്ങളിൽ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചു.
വാഹനങ്ങളില്‍ ചിലത് കഞ്ചാവ് കടത്ത് സംഘങ്ങള്‍ക്കു കൈമാറിയെന്നും സൂചനയുണ്ട്. മോഷ്ടിക്കുന്ന ബൈക്കുകള്‍ക്ക് പമ്പില്‍ കയറി പെട്രോള്‍ നിറയ്ക്കുന്ന പതിവും ഇരുവര്‍ക്കുമില്ല. റോഡരികില്‍ കാണുന്ന മറ്റ് ബൈക്കുകളുടെ പെട്രോള്‍ ഊറ്റി ഉപയോഗിക്കുന്നതാണ് രീതി. രഞ്ജിത്ത് പന്തളത്തെ ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ മോഷണം നടത്തിയ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.