പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ കൂടി കൊല്ലം ചടയമംഗലം പൊലീസ് അറസ്റ്റു ചെയ്തു. ഒളിവിലായിരുന്ന പൂയപ്പള്ളി സ്വദേശിയായ ഇരുപത്തിനാലുകാരനാണ് പിടിയിലായത്. സമാനമായ കേസില്‍ കടയ്ക്കല്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ചടയമംഗലം സ്വദേശിനിയായ പതിനാറുകാരിെയ പീഡിപ്പിച്ച കേസിലെ മൂന്നാമനാണ് അറസ്റ്റിലായത്. ആറുമാസത്തോളമായി ഒളിവിലായിരുന്ന പൂയപ്പള്ളി സ്വദേശി ആഷിക്കാണ് പിടിയിലായത്. സമൂഹ മാധ്യമത്തിലൂെട പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ അസറുദ്ദീൻ, അഫ്സൽ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ഇട്ടിവയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ രഞ്ജിത്തിനെ കോടതി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. രഞ്ജിത്തിനെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.