തിരുവില്വാമല റഫീഖ് വധം: രണ്ട് പ്രതികൾ പിടിയിൽ

rafeeq-murder-02
SHARE

തൃശൂർ തിരുവില്വാമലയിൽ കഞ്ചാവു കേസ് പ്രതിയെ വെട്ടിക്കൊന്ന രണ്ടു കൊലയാളികൾ അറസ്റ്റിൽ. നൂറിലേറെ മോഷണക്കേസുകളിൽ പ്രതികളായ രണ്ടു യുവാക്കളാണ് പിടിയിലായത്. തൃശൂർ തിരുവില്വാമല പട്ടിപറമ്പിൽ കഞ്ചാവു കേസ് പ്രതി റഫീഖിനെ തലയ്ക്കടിച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. മലപ്പുറം സ്വദേശി അമീറും കോഴിക്കോട് അമ്പായത്തോട് സ്വദേശി അഷ്റഫുമാണ് പിടിയിലാത്. അമീറിന്റെ ഭാര്യയോടെ റഫീഖ് അപമര്യാദയായി പെരുമാറിയതിന്റെ വൈരാഗ്യം ഒരു കാരണം.

ജയിലിനകത്തുണ്ടായ വാക്കേറ്റം മറ്റൊരു കാരണം. ഇതിനെല്ലാം പുറമെ, കഞ്ചാവു വിൽപന റഫീഖ് ഒറ്റുകൊടുത്തതോടെ അമീറും അഷ്റഫും ഒരിക്കൽ പിടിക്കപ്പെട്ടിരുന്നു. റഫീഖും സുഹൃത്ത് ഫാസിലും വാടക വീട്ടിൽ കിടന്നുറങ്ങുമ്പാഴായിരുന്നു അർധരാത്രി ആക്രണം. ഇരുവരും മദ്യലഹരിയിലായിരുന്നു. തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി. 

സംഭവം നടക്കുന്നതിനു മുൻപ് പാലക്കാട്ട് നിന്ന് റഫീഖിന്റെ സുഹൃത്തുക്കൾ ഈ വീട്ടിൽ എത്തി മദ്യപിച്ചിരുന്നു. അവർക്കു കൊലപാതകത്തിൽ പങ്കില്ല. ഇവർ മടങ്ങിയ ശേഷമാണ് അമീറും അഷ്റഫും റഫീന്റെ വീട്ടിൽ എത്തിയത്. കൊലയ്ക്കു ശേഷം മുങ്ങിയ ഇരുവരേയും സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കുന്നംകുളം എ.സി.പി ടി.എസ്.സിനോജും സംഘവും പിടികൂടിയത്. 

ഫാസിലിനേയും ഒപ്പം മദ്യപിച്ചവരേയും മണിക്കൂറുകൾ ചോദ്യംചെയ്തിട്ടും കൊലപാതക ചിത്രം തെളിഞ്ഞില്ല. പിന്നീടാണ്, അമീറിന്റേയും അഷ്റഫിന്റേയും പങ്കാളിത്തത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു ഇരുവരും തന്പടിച്ചിരുന്നത്. പ്രതികൾ ഉപയോഗിച്ച ആയുധം കണ്ടെടുക്കേണ്ടതുണ്ട്. പ്രതികൾ താമസിച്ച വീട്ടിലും കൊല നടന്ന വീട്ടിലും പ്രതികളെ എത്തിച്ച് പൊലീസ് തെളിവെടുത്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...