മുടിവെട്ടിയതിനു പണം ചോദിച്ചു, പിന്നാലെ മർദ്ദനം; അറസ്റ്റ്

vanchiyoorattack1
SHARE

തിരുവനന്തപുരം വഞ്ചിയൂരില്‍ മുടിവെട്ടിയതിനു പണം ചോദിച്ചതിനു ബാര്‍ബര്‍ഷോപ് ജീവനക്കാരനെ മര്‍ദിച്ചു. ഗുണ്ടാപിരിവു നടത്തുന്നതായും പരാതി. കൊലപാതക കേസിലെ പ്രതിയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു 

ഇന്നലെ വൈകുന്നേരം വഞ്ചിയൂരിലെ ടോംസ് ബാര്‍ബര്‍ ഷോപ്പിലെത്തിയ പൂച്ച രാജേഷ് എന്നു വിളിക്കുന്ന രാജേഷും അനന്തുവും മുടിവെട്ടണമെന്നാവശ്യപ്പെട്ടു. എന്നാല്‍ മുടിവെട്ടുന്നതിനുള്ള പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറായില്ല. കടയില്‍ നിന്നു ഇറങ്ങിപ്പോയശേഷം വീണ്ടുമെത്തി കടയിലെ ഷട്ടര്‍ താഴ്ത്തിയശേഷമാണ് പണം ആവശ്യപ്പെട്ടതിനു ജീവനക്കാരനെ മര്‍ദിച്ചത്

ആക്രമണം തടയാന്‍ ശ്രമിച്ചയാള്‍ക്കെതിരെ വാളുവീശുകയും ചെയ്തു. വഞ്ചിയൂര്‍ പരിസരത്ത് ഗുണ്ടാപ്പിരിവ് വ്യാപകമാണെന്നും ഇവര്‍ പരാതിപ്പെടുന്നു വഞ്ചിയൂര്‍ സി.ഐ, എസ്.ആര്‍.നിസാമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ജാമ്യമില്ലാത്ത വകുപ്പു പ്രകാരx അറസ്റ്റു ചെയ്തത്. വിഷ്ണു വധക്കേസുള്‍പ്പെടെ നിരവധി കൊലപാതക കേസുകളില്‍ പ്രതിയാണ് പൂച്ച രാജേഷ്

MORE IN Kuttapathram
SHOW MORE
Loading...
Loading...