കൊല്ലം കൊണ്ടോടിയിൽ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതോടെയാണ് കടയ്ക്കല്‍ സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തത്. ഷമീറിന്റെ ശല്യം സഹിക്ക വൈയ്യാതെയാണ് കുട്ടി ജീവനൊടുക്കിയതെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു.
പതിനഞ്ചുകാരിയെ ഈ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പെണ്‍കുട്ടി നിരന്തരം പീഡപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. കുട്ടിയുമായി അടുപ്പത്തിലായിരുന്ന കടയ്ക്കൽ സ്വദേശി ഷമീറാണ് മരണത്തിന് ഉത്തരവാദിയെന്ന് കാട്ടി വീട്ടുകാർ റൂറൽ എസ്.പി ഹരിശങ്കറിന് പരാതി നൽകി. അന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക സംഘമാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.
പീഡന കേസുകളിൽ ഷമീർ നേരത്തേയും അറസ്റ്റിലായിട്ടുണ്ട് . വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലും പ്രതിയാണ്. ആത്മഹത്യ പ്രേരണ, പോക്സോ തുടങ്ങിയെ വകുപ്പുകളാണ് ഷമീറിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ കോടതിറിമാൻഡ് ചെയ്തു.