40 യുവതികളെ ബലാത്സംഗം ചെയ്ത 35കാരൻ പിടിയിൽ; നടുക്കുന്ന പീഡന പരമ്പര

tn-rape-case
SHARE

ഭീഷണിപ്പെടുത്തി 40 സ്ത്രീകളെ ബലാൽസംഗം ചെയ്ത 35കാരൻ ചെന്നൈയിൽ പിടിയിൽ. ഒരു യുവതിയുടെ പരാതിയിൽ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് നടുക്കുന്ന പീഡന പരമ്പര പുറത്തുവന്നത്. ലോറി ഡ്രൈവറായ ഇയാൾ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞാണ് ഇയാൾ യുവതികളെ പീഡിപ്പിച്ചത്. 

വടക്കൻ ചെന്നൈയിലെ പുഴൽ, സെങ്കുദ്രാം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പീഡനങ്ങൾ നടന്നത്. പിച്ചാമണി എന്നുപേരായ യുവാവാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും അടങ്ങിയ മൊബൈൽ ഫോണ്‍ ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. പുരുഷസുഹൃത്തിനൊപ്പം ഇരിക്കുമ്പോൾ ഒരു പൊലീസുകാരൻ വന്ന് തന്റെ കയ്യിൽ നിന്നും മൊബൈൽ ഫോണും 15,000രൂപയും വാങ്ങിയതായി പുഴൽ പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പീഡന പരമ്പരയുടെ ചുരുളഴിഞ്ഞത് 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് യുവതിയുടെ കാമുകനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി സ്ഥലത്തെത്തിയപ്പോള്‍ അയാൾ യുവതിയെ ഉപേക്ഷിച്ച് വേഗത്തിൽ നടന്നു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തന്റെ സ്വകാര്യ ചിത്രങ്ങൾ പ്രതി കാമുകനെ കാണിച്ചതോടെ കാമുകൻ അവിടെ നിന്നും സ്ഥലം വിടുകയായിരുന്നു എന്ന് യുവതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. കാമുകൻ പോയതോടെ പ്രതി ആളൊഴിഞ്ഞ ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നും യുവതി പരാതിയിൽ പറയുന്നു. ബലാത്സംഗത്തിനു ശേഷം യുവതിയുടെ ദൃശ്യങ്ങൾ പ്രതി ഫോണിൽ പകർത്തുകയും ചെയ്തു. 

രണ്ടു ദിവസം നീണ്ട നിരീക്ഷണത്തിനു ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സെങ്കുദ്രാമിൽ എത്തുന്ന കമിതാക്കളെയായിരുന്നു പ്രതി  ലക്ഷ്യമിട്ടിരുന്നത്. മോട്ടർ സൈക്കിളിൽ പൊലീസ് വേഷത്തിലെത്തുന്ന ഇയാൾ ഇവരുടെ വിഡിയോ ചിത്രീകരിക്കുകയും ഈ വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി യുവതികളെ പീഡനത്തിന് ഇരയാക്കുകയും ചെയ്തു. സമാനരീതിയിൽ മറ്റു പലസ്ത്രീകളെയും ലക്ഷ്യമിട്ടിരുന്നതായും കുറ്റം സമ്മതിച്ച പ്രതി പൊലീസിനോട് പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...