പ്രണയബന്ധം തകര്‍ന്നതിലെ വൈരാഗ്യത്തിൽ മുന്‍ കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവം. നടന്നത് 2014–ൽ യുകെയിലെ ഇന്ത്യാനയിൽ. ഇതിനെ തുടർന്ന് കാമുകൻ കാമുകിയുടെ ഹൃദയവും തലച്ചോറും തിന്നുകയും ചെയ്തു. പിടിയിലായ പ്രതി ജോസഫ് ഒബെര്‍ഹെന്‍സ്ലിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ഇത്രയും കാലം. ഇയാളുടെ ആശുപത്രിവാസം അവസാനിച്ചതേടെ വിവാദമായ കൊലപാതകത്തിന്റെ വിചാരണ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്.
40–കാരനായ ഇയാൾക്കെതിരെ കൊലപാതകം, ബലാൽസംഗം, മൃതദേഹത്തിനോടുള്ള പീഡനം എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്കാണ് കേസ് എടുത്തിരിക്കുന്നത്. കൊലപാതക സമയത്ത് ഇയാൾക്ക് 36 വയസ്സും കാമുകിക്ക് 46 വയസ്സുമായിരുന്നു. വീട് അതിക്രമിച്ചു കയറി കാമുകിയെ ബലാൽസംഗം ചെയ്യുകയും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം ശരീരഭാഗങ്ങൾ ഓരോന്നായി , തലച്ചോറടക്കം പാകം ചെയ്ത് കഴിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.