തിരുവല്ലയിൽ യുവാക്കൾ ഏറ്റുമുട്ടി; കാരണം കോളജ് പഠനകാലത്തെ വിരോധം

thiruvalla-attack-3
SHARE

തിരുവല്ല നഗര മധ്യത്തിൽ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനു പിന്നിൽ കോളജ് പഠനകാലത്തെ വ്യക്തിവിരോധം. ആക്രമണത്തിൽ എസ്.എഫ്.ഐ, എബിവിപി പ്രവര്‍ത്തകരായ രണ്ടു യുവാക്കൾക്ക് വെട്ടേറ്റിരുന്നു. എം സി റോഡിൽ തിരുവല്ല മഴുവങ്ങാട് ബൈപാസിനടുത്തുള്ള  ഹോട്ടലിന് മുന്നിലാണ് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. തിരുവല്ല തുകലശ്ശേരി മനന്ദാവനത്തിൽ ജയകൃഷ്ണൻ , ചങ്ങനാശ്ശേരി മാടപ്പള്ളി പാലാഴിയിൽ അനന്തകൃഷ്ണൻ എന്നിവർക്കു വെട്ടേറ്റു. കഴിഞ്ഞ രാത്രി പത്തരയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ജയകൃഷ്‌ണനെ മാരകായുധങ്ങളുമായെത്തിയ എത്തിയ ആറംഗ സംഘം ആക്രമിച്ചു. ജയകൃഷ്ണനൊപ്പമുണ്ടായിരുന്നവർ നടത്തിയ പ്രത്യാക്രമണത്തിലാണ് അനന്തകൃഷ്ണന് വെട്ടേറ്റത്. 

ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ് തിരുന്ന രണ്ട് ബൈക്കുകളും അക്രമികൾ തകർത്തു. എ ബി വി പി , എസ് എഫ് ഐ പ്രവർത്തകരായിരുന്ന ജയകൃഷ്ണനും അനന്തകൃഷ്ണനും തമ്മിൽ കോളേജ് പഠനകാലത്ത് നിലനിന്നിരുന്ന വ്യക്തി വൈരാഗ്യമാണ് സംഘം ചേർന്നുള്ള ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും കൈപ്പത്തികൾക്കാണ് പരുക്ക്. ജയകൃഷ്ണൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും അനന്തകൃഷ്ണൻ കോട്ടയത്തെ സ്വകാര്യ ആശുപതിയിലും ചികിൽസയിലാണ്. പരിക്കേറ്റ് ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ  രണ്ട് കേസുകളിലായി 12 പേരെ പ്രതി ചേർത്തതായി തിരുവല്ല ഡി വൈ എസ് പി ടി രാജപ്പൻ പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...