മുഖത്ത് തുണിയമര്‍ത്തി ബോധരഹിതയാക്കി; 'കൈകള്‍ കെട്ടി വിവസ്ത്രയായ നിലയിൽ'

mutheryabuse-845-0507
SHARE

കോഴിക്കോട്  മുക്കം  മുത്തേരിയില്‍ പീഡനത്തിനിരയായ വയോധിക സഹായം  തേടിയെത്തുമ്പോള്‍ തീര്‍ത്തും അവശയായിരുന്നുവെന്ന് ആദ്യസഹായം നല്‍കിയ വീട്ടമ്മ. കൈകള്‍ പിന്നിലാക്കി കെട്ടി വിവസ്ത്രയായ നിലയിലായിരുന്നു. തലപൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. കൈകളുടെ കെട്ടഴിച്ച് വസ്ത്രവും നല്‍കിയാണ് ഇവരെ മടക്കി അയച്ചതെന്നും സി.കെ. മാളു മനോരമ ന്യൂസിനോട് പറഞ്ഞു.  

രാവിലെ ആറരയോടെ മുത്തേരിയില്‍ നിന്നാണ് വയോധിക ഓട്ടോയില്‍ കയറിയത്. ഓമശ്ശേരിയിലേക്ക് പോകുന്നതിന് പകരം വാഹനം മുക്കത്തേക്ക് തിരിഞ്ഞു. ഡ്രൈവറോട് കാരണം തിരക്കുന്നതിനിടെ മുഖത്ത് തുണിയമര്‍ത്തി ബോധരഹിതയാക്കിയെന്നാണ് വയോധികയുടെ മൊഴി. പത്തരയോടെ കൈകളിലെ കെട്ടഴിക്കാന്‍ സഹായം തേടി അടുത്ത വീട്ടിലെത്തി. 

വയോധികയുടെ രൂപം കണ്ടപ്പോള്‍ പേടി തോന്നിയെങ്കിലും കത്തി ഉപയോഗിച്ച് ഓട്ടോ കേബിള്‍ കൊണ്ടുള്ള കെട്ടഴിക്കുകയായിരുന്നുവെന്ന് വീട്ടമ്മ. വസ്ത്രമുള്‍പ്പെടെ നല്‍കിയാണ് ഇവരെ തിരിച്ചയച്ചത്. വന്നവഴി വയോധിക മടങ്ങി. 

വയോധിക മുത്തേരിയിലെ വീട്ടിലെത്തിയതിന് പിന്നാലെ ബന്ധുക്കളാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാസ്ക് ധരിച്ചിരുന്നതിനാല്‍ ഓട്ടോ ഡ്രൈവറെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് മൊഴി. സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള വ്യക്തിയാകും ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. 

അതിനിടെ ഓട്ടോ ഡ്രൈവറെക്കുറിച്ച് സൂചന ലഭിച്ചതായി വടകര റൂറല്‍ എസ്.പി. ഓട്ടോറിക്ഷയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് അന്വേഷിക്കുന്നത്. അറസ്റ്റ് വൈകില്ലെന്നും ഡോ.എ.ശ്രീനിവാസ് മനോരമ ന്യൂസിനോട് പറഞ്ഞു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...