സ്ത്രീയെ കൊന്ന് മൃതദേഹത്തെ ബലാൽസംഗം ചെയ്തു; നാട് നടുങ്ങിയ ക്രൂരത

palghar-necrophilia-arrest
പ്രതിയുമായി അന്വേഷണ സംഘം
SHARE

ലോക്ഡൗണിൽ പൊലീസും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പുലർത്തുന്നതിനിടയിൽ മനഃസാക്ഷിയെ ഞെട്ടിച്ച് മഹാരാഷ്ട്രയിലെ പാൽഘറിൽ സ്ത്രീയുടെ മൃതദേഹത്തെ ബലാത്സംഗം ചെയ്ത വാർത്ത പുറത്തുവരുന്നു. നളസോപാറ നഗരത്തിലെ കടയുടമ ശിവ ചൗധരി (30) ആണ് ഈ ക്രൂരകൃത്യം നടത്തിയത്. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ ജൂലൈ 12 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

അക്കോലെ തലവ് റോഡിലുള്ള പ്രിയങ്ക കോംപ്ലെക്സിലെ താമസക്കാരൻ ഭാര്യയെ ജൂൺ 26 മുതൽ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി തുലിൻജ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയപ്പോഴാണ് പൊലീസും അന്വേഷണം തുടങ്ങിയത്. ജൂൺ 27ന് തന്നെ പരാതി ലഭിച്ചു. അന്വേഷിച്ചപ്പോൾ സ്ത്രീ ജൂൺ 26ന് ചൗധരിയുടെ കടയിൽ വീട്ടുസാധനങ്ങൾ വാങ്ങാൻ പോയിരുന്നുവെന്നു കണ്ടെത്തി.

തന്റെ കടയിലെത്തിയ സ്ത്രീയുമായി സാധനങ്ങളുടെ വിലയെച്ചൊല്ലി ചൗധരി തർക്കിക്കുകയും തുടർന്ന് ഇവരെ അടിച്ചുവീഴ്ത്തി കഴുത്തു മുറിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സ്ത്രീയെ അടിച്ചുവീഴ്ത്തിയശേഷം ഇവരെ കടയ്ക്കു പിന്നിലേക്കു തലമുടിയിൽ പിടിച്ചു വലിച്ചുകൊണ്ടുപോയി. ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താൻ നോക്കിയതിനുശേഷമാണ് കത്തികൊണ്ട് കഴുത്തു മുറിച്ചത്.

ജൂണ്‌ 27ന് പുലർച്ചെ മൂന്നിന് ചൗധരി ഇവരുടെ ശരീരം മൂടിപ്പൊതിഞ്ഞ് കടയിൽനിന്ന് അര കിലോമീറ്ററോളം ദൂരെ പാർക്ക് ചെയ്തിരുന്ന സ്വന്തം ജീപ്പിൽ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേന്ന് (ജൂൺ 28ന്) ഈ ജീപ്പിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഭർത്താവെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ചൗധരി നടത്തിയ ക്രൂരത പുറംലോകം അറി‍ഞ്ഞത്. കൊലപ്പെടുത്തിയശേഷം ഇയാൾ മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന വാർത്ത പാൽഘറിൽ ജനങ്ങൾക്കിടയിൽ ഞെട്ടലുണ്ടാക്കി. തുടർന്നു സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് ചൗധരിയാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. ചോദ്യംചെയ്യലിൽ ഇയാൾ എല്ലാം സമ്മതിച്ചു.

ഇയാളുടെ ഭാര്യയും കുട്ടികളും ഒരു വർഷമായി രാജസ്ഥാനിലെ പാലി ഗ്രാമത്തിലാണ് കഴിയുന്നത്. കൊല്ലപ്പെട്ട സ്ത്രീയുമായി ഇയാൾക്കു പൂർവവൈരാഗ്യം ഒന്നും ഇല്ലെന്നാണ് വ്യക്തമാകുന്നതെന്നും ഇത്രയും ക്രൂരത കാട്ടാൻ ഇയാൾക്കു തോന്നിയതിനു പിന്നിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടോയെന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...