ശാലു കൊല്ലപ്പെട്ടിട്ട് ഒരാണ്ട്; ഇരുട്ടിൽതപ്പി പൊലീസ്

Transgender-05
SHARE

കോഴിക്കോട് നഗരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കൊല്ലപ്പെട്ട് ഒരുവര്‍ഷം തികയാറായിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും തിരിച്ചറിയാനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. കഴുത്ത് ‍‍‍ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ണൂര്‍ ആലക്കോട് സ്വദേശിനിയായ ശാലുവിന്റെ മൃതദേഹം കണ്ടെത്തിയ കഴിഞ്ഞവര്‍ഷം മാര്‍ച്ച് 31ന് രാത്രിയിലാണ് മാവൂര്‍ റോഡിന് സമീപത്തെ ആളൊഴിഞ്ഞ ഇടവഴിയില്‍വച്ച് ശാലു കൊല്ലപ്പെട്ടത്.

ശാലുവിനൊപ്പമുണ്ടായിരുന്ന വ്യക്തിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് ബലമായി സംശയിക്കുന്നു. കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഈ സമയത്തുതന്നെയാണ് കൊല നടന്നതെന്ന് വ്യക്തമായിരുന്നു. കൊലയ്ക്ക് ശേഷം ഈയാള്‍ ഓടി മറയുന്നത് സിസിടിവിലുണ്ട്. ശാലുവില്‍നിന്ന് തട്ടിയെടുത്തെന്ന് കരുതപ്പെടുന്ന പേഴ്സും കൈയില്‍ കാണാം. ഇത്ര വ്യക്തമായ തെളിവ് ലഭിച്ചിട്ടും പൊലീസിന് മുന്നോട്ടുപോകാനായില്ല. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

കൊലപാതകം നടന്ന ദിവസം ശാലുവിനൊപ്പമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയ എല്ലാവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. എങ്കിലും കൊലപാതകം തെളിയിക്കാന്‍ സഹായിക്കുന്ന മൊഴികളൊന്നും ലഭിച്ചില്ല. 

MORE IN Kuttapathram
SHOW MORE
Loading...
Loading...