ബൈക്കില്‍ നിന്ന് പിടിച്ചിറക്കി യുവാവിനെ വെട്ടിക്കൊന്നു; പിന്നിൽ വ്യക്തിവൈരാഗ്യം

athirapallymurder-03
SHARE

അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ യുവാവിനെ വെട്ടിക്കൊന്നു. വ്യക്തിവൈരാഗ്യമാണ് കാരണം. മുങ്ങിയ കൊലയാളിയായ നാട്ടുകാരനെ പൊലീസ് തിരയുന്നു. അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. ജലനിധി പമ്പ് ഹൗസിന്‍റെ ഓപ്പറേറ്റായിരുന്നു. 

ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ പമ്പ് ഹൗസില്‍ നിന്ന് ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു കൊലപാതകം. അതിരപ്പിള്ളി സ്വദേശിയായ ഗിരീഷാണ് ആക്രമിച്ചത്. പ്രദീപും ഗിരീഷും തമ്മില്‍ വ്യക്തി വൈരാഗ്യം നിലനിന്നിരുന്നു. 

ഇതിന്റെ പകയാണ് കൊലപതാകത്തിനു കാരണം. കണ്ണന്‍കുഴി കെ.എസ്.ഇ.ബി. ഓഫിസിന് എതിര്‍വശത്തായിരുന്നു ആക്രമണം. പ്രദീപിനെ ബൈക്കില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രദീപിനെ രക്ഷിക്കാനായില്ല. 

കൊലപാതകത്തിനു ശേഷം മുങ്ങിയ പ്രതി ഗിരീഷിനെ തേടി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. തൃശൂര്‍ റൂറല്‍ എസ്.പി.: കെ.പി.വിജയകുമാരന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു.

ഗിരീഷും പ്രദീപും തമ്മിലുള്ള ഏറ്റുമുട്ടല്‍ സംബന്ധിച്ച് പൊലീസിന് നേരത്തെ തന്നെ അറിയാമായിരുന്നു. സംഘട്ടനം ഒഴിവാക്കാന്‍ ഇരുവരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനിടെയാണ്, കൊലപാതകം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...