മാരായമുട്ടം സഹകരണ ബാങ്കില്‍ മുട്ടക്കോഴി പദ്ധതി തട്ടിപ്പെന്ന് പരാതി; കേസ്

bank-azhimathi
SHARE

തിരുവനന്തപുരം മാരായമുട്ടം സഹകരണ ബാങ്കില്‍ മുട്ടക്കോഴി പദ്ധതി തട്ടിപ്പെന്ന് പരാതി. 2016 ല്‍ നബാഡിന്‍റെ പദ്ധതി പ്രകാരം പദ്ധതിയില്‍ ചേര്‍ന്ന 90 ഗുണഭോക്താക്കള്‍ക്ക് ബാങ്കിന്‍റെ ജപ്തി നോട്ടീസ്. ഇടതുപക്ഷവും കോണ്‍ഗ്രസും സമരവുമായി ബാങ്ക് പടിക്കലിലെത്തിതോടെ മുന്‍ ബാങ്ക് പ്രസിഡന്‍റിനെതിരെ പോലീസ് കേസെടുത്തു.

2016 ല്‍ മുട്ടക്കോഴി പദ്ധതിയില്‍ ചേര്‍ന്നവര്‍ക്കാണ് മാരായമുട്ടം സഹകരണബാങ്കിന്‍റെ ജപ്തി നോട്ടീസ് ലഭിച്ചത്. നബാര്‍ഡിന്‍റെ പദ്ധതി പ്രകാരം എണ്‍മ്പത്തി ഒന്നായിരം രൂപയുടെ   കോഴിക്കൂടും 120 കോഴിയുമാണ്   ലഭിച്ചത്. കോഴി മുട്ട ബാങ്ക് എടുക്കും. സബ്സിഡി ഇനത്തില്‍ പതിനൊന്നായിരം കിഴിക്കുകയും ചെയ്യും.  ബാക്കിതുക മുട്ടയില്‍ നിന്ന് ഈടാക്കിയ ശേഷം കോഴിയും കൂടും ഗുണഭോക്താവിന് നല്‍കുമെന്നുമായിരുന്നു വ്യവസ്ഥ . എന്നാല്‍ 2018 ല്‍ ബാങ്ക് അധികൃതര്‍ കോഴിയെ തിരിച്ചെടുത്തു. തുടര്‍ന്ന് ഗുണഭോക്ത്താക്കള്‍ക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ അടക്കാനുണ്ടെന്ന്കാണിച്ച് നോട്ടീസും അയച്ചു. ഇതോടെയാണ് പദ്ധതി തട്ടിപ്പായിരുന്നെന്ന് അറിയിന്നുന്നത്. 

സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതിപക്ഷവും കോണ്‍ഗ്രസും ബാങ്കിന് മുന്നില്‍ സമരം നടത്തി. ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റ് എം.എസ് അനിലിനെതിരെ ഗുണഭോകാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വോഷണം അരംഭിച്ചിട്ടുണ്ട്.  കോടതി ഉത്തരവ് പ്രകാരം അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ് ബാങ്ക്.

MORE IN Kuttapathram
SHOW MORE
Loading...
Loading...