വിവാഹം കഴിഞ്ഞ് നാലാമത്തെ ദിവസം സ്വർണവും പണവുമായി നവവധു മുങ്ങിയതായി പരാതി. ഉത്തർപ്രദേശിലെ ബദ്വാൻ ജില്ലയിലെ ഛോട്ടാ പരയിലാണ് സംഭവം. ഭർത്താവിന്റെ വീട്ടുകാർക്ക് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷമായിരുന്നു യുവതി കടന്നുകളഞ്ഞത്. ഡിസംബർ ഒമ്പതിനാണ് ഛോട്ടാ പര സ്വദേശി പ്രവീണും ആസംഗഡ് സ്വദേശി റിയയും തമ്മിലുള്ള വിവാഹം നടന്നത്.
വീട്ടിൽ നിന്നും 70,000 രൂപയും മൂന്ന് ലക്ഷം രൂപ വില വരുന്ന സ്വർണ്ണവും യുവതി കൊണ്ടുപോയതായി പരാതിയിൽ പറയുന്നു. രാത്രി ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി കുടുംബത്തിലുള്ളവരെ എല്ലാം യുവതി അബോധാവസ്ഥയിലാക്കിയിരുന്നു. പരാതിയിൽ യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.