കണ്ണൂർ ചെറുപുഴയിൽ പതിനാറുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ. മുതുവം സ്വദേശി ബേബി ഡൊമിനിക്കിനെയാണ് പോക്സോ നിയമപ്രകാരം ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓണാവധിക്ക് ശേഷം സ്കൂളില്‍ പോകാന്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനി മടികാണിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി സ്കൂളിൽ പോകാൻ കൂട്ടാക്കാതിരുന്നതോടെയാണ് മാതാപിതാക്കള്‍ക്ക് സംശയമുണ്ടായത്. പെണ്‍കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ശ്രദ്ധയിൽ പെടുകയും ചെയ്തതോടെ ബന്ധുക്കൾ ചൈൽഡ്‌ലൈൻ പ്രവർത്തകരെ വിവരമറിയച്ചു. തുടർന്ന് നടത്തിയ കൗൺസിലിങിലാണ് പെൺകുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്. ഇതോടെ ചൈല്‍ഡ് ലൈന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് ചെറുപുഴ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി ബേബിയെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ബേബി. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്തായിരുന്നു പീഡനം. വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. മൂന്നു കുട്ടികളുടെ പിതാവാണ് ബേബി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.