ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജനനേന്ദ്രിയത്തിലെ വൃഷണങ്ങളില്‍ ഒന്നു മുറിച്ചു മാറ്റി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം പാമ്പാടി മാളികപ്പടിയില്‍ എല്‍സിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജോയിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊലയ്ക്ക് ശേഷം ഒരുമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജോയിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ നില ഗുരുതരമായി തുടരുന്നു
ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ഫോണ്‍ ബെല്ലടിക്കുന്നതുകേട്ട് എടുക്കാന്‍ പോയ എല്‍സിയെ ഭര്‍ത്താവ് ജോയി വീടിനുള്ളില്‍ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അലര്‍ച്ചകേട്ട് എത്തിയ ഭര്‍തൃമാതാവ് സാറാമ്മയും നാട്ടുകാരും രക്തത്തില്‍ കുളിച്ചുകിടക്കുന്ന എല്‍സിയെയാണ് കണ്ടത്. കഴുത്തിന് താഴെ വെട്ടേറ്റ എല്‍സി തല്‍ക്ഷണം മരിച്ചു. കൊലനടത്തിയശേഷം മൃതദേഹത്തിന് സമീപത്ത് നിലയുറപ്പിച്ച ജോയി ആരെയും അടുപ്പിച്ചില്ല. ഇതിനിടെ വൃഷണങ്ങളില്‍ ഒന്നുമുറിച്ചുമാറ്റി പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചു. കാലിലും വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. മുറിച്ചെടുത്ത വൃഷ്ണഭാഗം കയ്യില്‍പ്പിടിച്ചുനിന്നാണ് ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. രക്തംവാര്‍ന്ന് അലമുറയിട്ടുകൊണ്ടിരുന്ന പ്രതിയെ പാമ്പാടി സി.ഐ.യു.ശ്രീജിത്തും, നാട്ടുകാരും ചേർന്ന് ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ച ജോയിയുടെ നിലഗുരുതതരമാണ്. പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. പ്രതിക്ക് മാനസിക ആസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു