ഭാര്യയുടെ കഴുത്തറുത്തത് കൊല്ലാൻതന്നെ; എടവണ്ണയിൽ പിടിയിലായ പ്രതിയുടെ മൊഴി

കൊലപ്പെടുത്തണം എന്ന ഉദേശത്തോടെയാണ് ഭാര്യയുടെ കഴുത്തറുത്തതെന്ന് എടവണ്ണയിൽ പിടിയിലായ ഭർത്താവ് അഷ്റഫ് . കഴുത്തറക്കാനുപയോഗിച്ച ബ്ലേയ്ഡും വെള്ളിയാഴ്ച നടന്ന തെളിവെടുപ്പിനിടെ കണ്ടെടുത്തു

വ്യാഴാഴ്ച ഉച്ചയോടെയാണ് എടവണ്ണയിൽ കൊല്ലം സ്വദേശിയായ അഷ്റഫ് ഭാര്യ ഒതായി പാലൊളി വീട്ടിൽ ഫൗസിയയെ ജോലിസ്ഥലത്ത് നിന്ന് വിളിച്ചിറക്കി കഴുത്തറത്തത്. തുടർന്ന് കടന്നു കളയാനൊരുങ്ങിയ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. 6 വർഷം മുമ്പ് വിവാഹിതരായ ഇരുവരും കഴിഞ്ഞ 2 വർഷമായി അകന്നു കഴിയുകയാണ് . ഗാർഹിക പീഡനം ആരോപിച്ച് ഫൗസിയ നൽകിയ പരാതിയിൽ അഷ്റഫിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഫോൺ ചെയ്തപ്പോൾ ഭാര്യ പ്രകോപനപരമായി സംസാരിച്ചതായും ഈ വിരോധം മൂലമാണ് ഫൗസിയയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.

ഉച്ചക്ക് രണ്ടരയോടെ പ്രതിയുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് പൂർത്തിയാക്കി. കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ച ബ്ലേയ്ഡും കണ്ടെടുത്തിട്ടുണ്ട്. കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയേ റിമാന്റ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന ഫൗസിയ അപകടനില തരണം ചെയ്തിട്ടുണ്ട്.