അരിഷ്ടം വേണ്ട, ആട്ടിൻസൂപ്പ് കുടിക്ക്; കഴിച്ചു തുടങ്ങി മൂന്നാംനാൾ മരണം; ജോളിയുടെ തന്ത്രം

jolly-soup-new
SHARE

യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും തുടക്കത്തിൽ ജോളിയുടെ ആദ്യത്തെ ഇര അന്നമ്മയ്ക്ക് ഇല്ലായിരുന്നെന്ന് അയൽവാസി കൂടിയായ ആയിഷ. ഒരിക്കൽ അരിച്ചാക്ക് പിടിച്ചപ്പോൾ നടു ചെറുതായി ഒന്നു െവട്ടി. വലിയ പരുക്കൊന്നും അന്നില്ലായിരുന്നു. ഇതിന് പിന്നാലെ അവർ അരിഷ്ടം കുടിക്കാൻ തുടങ്ങി. ഇതേ സമയം രക്തസമ്മർദം ഉയരാൻ തുടങ്ങി. അരിഷ്ടം കുടിക്കുന്നത് െകാണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ജോളി എല്ലാവരെയും വിശ്വസിപ്പിച്ചു. എന്നാൽ ഇൗ സമയത്തും അന്നമ്മയെ കൊല്ലാൻ ശ്രമം നടന്നിരുന്നോ എന്നാണ് ഇപ്പോൾ സംശയിക്കുന്നത്. അതാകും ആരോഗ്യം നശിക്കാൻ കാരണമെന്നും ഇവർ പറയുന്നു. ഇതിന് പിന്നാലെ ആട്ടിൻസൂപ്പ് കുടിച്ച് ശരീരം നന്നാക്കാൻ അന്നമ്മ ശ്രമിച്ചു. എന്നാൽ ആട്ടിൻസൂപ്പ് കഴിച്ചുതുടങ്ങി മൂന്നാം ദിവസമാണ് അവർ മരിക്കുന്നത്. ശരീരം നന്നാക്കാൻ ജോളി നൽകിയ അതേ സൂപ്പ് കുടിച്ച്. വിഡിയോ കാണാം

പെരുച്ചാഴിയെക്കൊല്ലാനെന്ന് പറഞ്ഞാണ് സുഹൃത്ത് പ്രജികുമാറില്‍ നിന്ന് താന്‍ കോഴിക്കോട് കൂടത്തായി കേസിലെ പ്രതി ജോളിക്ക് സയനൈഡ് വാങ്ങി നല്‍കിയതെന്ന് രണ്ടാംപ്രതി എം.എസ് മാത്യു. അയ്യായിരം രൂപയും രണ്ട് കുപ്പി മദ്യവും പ്രജികുമാറിന് നല്‍കി. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും ഒരു തവണ മാത്രമാണ് പ്രജികുമാര്‍ സയനൈഡ് നല്‍കിയതെന്നും മാത്യു അന്വേഷസംഘത്തിന് മൊഴി നല്‍കി. നാല് ദിവസം കഴിഞ്ഞ് ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രതികരണം. 

പ്രജികുമാറിന്റെ ഏറ്റുപറച്ചില്‍ ശരിവയ്ക്കുന്ന മൊഴിയാണ് എം.എസ്.മാത്യുവിന്റേത്. രണ്ട് വട്ടം ചോദിച്ചെങ്കിലും സ്റ്റോക്കില്ലാത്തതിനാല്‍ ഒരു തവണ മാത്രമാണ് സയനൈഡ് കൈമാറിയത്. സ്വര്‍ണ വില്‍പനയില്‍ തുടങ്ങിയ സൗഹൃദമാണ് സയനൈഡ് കൈമാറ്റത്തിലേക്ക് എത്തിച്ചത്. പെരുച്ചാഴി കൃഷിനശിപ്പിക്കുന്നതിന് പരിഹാരം കാണാന്‍ വിഷപ്രയോഗം നടത്തണമെന്നായിരുന്നു മാത്യു പറഞ്ഞത്. സയനൈഡിന് അയ്യായിരം രൂപ നല്‍കി. നിര്‍ബന്ധിച്ച് രണ്ട് കുപ്പി മദ്യവും കൈമാറി. സയനൈഡ് ജോളിക്ക് കൈമാറിയ വിവരം പ്രജികുമാറിന് അറിയില്ലായിരുന്നുവെന്നാണ് മാത്യുവിന്റെ മൊഴി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...