പെൺകുട്ടിയെ കൊണ്ടുവിളിപ്പിച്ചു; ഒാടിയെത്തി പ്രതി; പൊലീസ് നാടകം വിജയം

mobile-theft-arrest
SHARE

പൊലീസിന്റെ കൃത്യമായ നീക്കത്തിലൂടെ മോഷണക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പ്രതിയുടെ സുഹൃത്തായ പെൺകുട്ടി വഴിയാണ് പ്രതിയെ കുടുക്കിയത്. 

മുപ്പതിലേറെ മൊബൈൽ ഫോണുകളാണ് വിവിധ ഇടങ്ങളിൽ നിന്ന് പുന്നപ്ര സ്വദേശിയായ രങ്കുൽ കവർന്നത്. എറണാകുളം ലിസി ജം‌ക്ഷനിൽ ഹോട്ടൽ  ജീവനക്കാരനായ സ്റ്റീഫന്റെ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ് .  കഴിഞ്ഞ 4ന് പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ നിന്നു വരികയായിരുന്ന സ്റ്റീഫന്റെ മൊബൈൽ സ്കൂട്ടറിൽ വന്ന പ്രതി തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.

മോഷ്ടാവിന്റെ വാഹന നമ്പർ സിസിടിവി ദൃശ്യങ്ങളിലൂടെ മനസ്സിലാക്കിയ പൊലീസ് വാഹന ഉടമയും പ്രതിയുടെ സുഹൃത്തുമായ പെൺകുട്ടിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. പൊലീസ് പെൺകുട്ടിയെക്കൊണ്ടു പ്രതിയെ  കച്ചേരിപ്പടിയിലേക്കു വിളിച്ചു വരുത്തിയാണു തന്ത്രപൂർവം കുടുക്കിയത്.

മുപ്പതിലേറെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായി രങ്കുൽ സമ്മതിച്ചു.ഓൺലൈൻ ഫുഡ്‌ ഡെലിവറി ബോയ് ആയ ഇയാൾ കലൂർ ഭാഗത്തുള്ള ഹോസ്റ്റലുകളിൽ മാറി മാറി താമസിച്ചാണു മോഷണം നടത്തിയിരുന്നത്. സ്കൂട്ടറിൽ എത്തി വഴി യാത്ര‌ികരോട് ഫോൺ ചെയ്യാൻ മൊബൈൽ ചോദിച്ചു വാങ്ങി കടന്നുകളയുന്നതും പതിവാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...