ഇന്ധനം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് വടിവാളുമായെത്തി പെട്രോള്‍ പമ്പ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു . ചെന്നൈ വിമാനത്താവളത്തിനു സമീപത്തെ അളപാക്കത്താണ് ഗുണ്ടാ സംഘം ഏഴുപേരെ വെട്ടിവീഴ്ത്തിയത്. വ്യാപക തിരച്ചില്‍ ആരംഭിച്ചതോടെ ഗുണ്ടാ സംഘം പിന്നീട് പൊലിസിനു മുന്നില്‍ കീഴടങ്ങി
അളപ്പക്കത്തെ പമ്പില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഇന്ധനം നിറക്കാനായി ഒരു ഓട്ടോറിക്ഷ പമ്പില്‍ എത്തുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മൊബൈല്‍ ഫോണില്‍ മുഴുകിയിരുന്ന ജീവനക്കാരന്‍ ഇളവരശന്‍ ഇടപാടുകാരന്‍ എത്തിയത് അറിഞ്ഞില്ല. ഇതിനെ ചൊല്ലി തര്‍ക്കമായി. തര്‍ക്കം കയ്യാങ്കാളിയിലേക്ക് കടന്നു. നല്ലരീതിയില്‍ അടികിട്ടി ഓട്ടോഡ്രൈവർക്കും സംഘത്തിനും. വടിവാളേന്തിയ വന്‍സംഘത്തെയും കൂട്ടി തിരികെ കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു
ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസും ഉണര്‍ന്നു. വ്യാപക തിരച്ചില്‍ തുടങ്ങി. പിടിക്കുമെന്നുപ്പായതോടെ അക്രമിസംഘത്തിലെ എട്ടുപേര്‍ പീര്‌ക്കങ്കരണി പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങി. ആഴ്ചകള്‍ക്ക് മുമ്പ് പൊലീസിനെ വടിവാളുകൊണ്ടാക്രമിച്ച ഗുണ്ടാ നേതാവിനെ പൊലിസ് വെടിവച്ചുകൊന്നിരുന്നു