പാലക്കാട് തൃത്താലയിൽ കാറിൽ കടത്തിയ അന്‍പതു ലക്ഷത്തി എൺപത്തിയേഴായിരം രൂപയുടെ കുഴൽപ്പണം പൊലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊന്നാനി ചന്തപ്പടി സ്വദേശി സഞ്ജയൻ, മലപ്പുറം സ്വദേശി ഷബീബ് എന്നിവരാണ് കുഴല്‍പണവുമായി കാറില്‍ സഞ്ചരിച്ചത്. കൂറ്റനാടിന് സമീപം കൂട്ടുപാത വട്ടുളളിയില്‍ പൊലിസിന്റെ വാഹനപരിശോധനക്കിടെ സംഘം കുടുങ്ങുകയായിരുന്നു. ശരീരത്തിൽ പ്രത്യേകം സഞ്ചികളിലാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. അന്‍പതു ലക്ഷത്തി എൺപത്തിയേഴായിരം രൂപ പിടിച്ചെടുത്തു. കോയമ്പത്തൂരിൽ നിന്ന് മലപ്പുറത്തേക്കാണ് പണം കടത്തിയതെന്നാണ് പിടിയിലായവരുടെ മൊഴി.
രണ്ടായിരം രൂപയുടെ 25 കെട്ടുകളും 500 രൂപയുടെ രണ്ട് കെട്ടുകളുമാണ് ഉണ്ടായിരുന്നത്. പണം ആര്‍ക്കുവേണ്ടി എത്തിച്ചതെന്ന് ഇടനിലക്കാരായ യുവാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ കൊപ്പം പൊലീസിനും സമാനമായ നിരവധി കേസുകള്‍ ലഭിച്ചിരുന്നു.