കാമുകിയുമായുള്ള വിവാഹം എതിർത്തു; അനിയൻ ചേട്ടന്റെ തലയറുത്ത് കാട്ടിൽ കളഞ്ഞു

murder-2
SHARE

കാമുകിയെ വിവാഹം കഴിക്കാൻ അനുവദിച്ചില്ല അനിയൻ ചേട്ടന്റെ തലയറുത്ത് കാട്ടിൽ ഉപേക്ഷിച്ചു. ആഗ്രയിലാണ് അതിദാരുണമായ സംഭവം. ദിനേശ് സിങ്ങ് എന്ന ഇരുപത്തിമൂന്ന്കാരനാണ് ചേട്ടൻ ധർമ്മേന്ദ്ര സിങ്ങിനെ കൊലപ്പെടുത്തിയത്. 

ഏപ്രിൽ 16നാണ് ജൽസർ റയിൽവെസ്റ്റേഷനടുത്തുള്ള സിർസ വനമേഖലയിലാണ് ധർമ്മേന്ദ്രയുടെ മൃതദേഹം തലവേർപെട്ട നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ പതിമൂന്ന് മുതൽ ഇയാളെ കാൺമാനില്ലായിരുന്നു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

പ്രധാനമായും മൂന്ന് കാരണമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീട് പണിയാൻ നേരം ധർമ്മേന്ദ്ര അനിയന്റെ കയ്യിൽ നിന്നും വാങ്ങിയ ഒന്നരലക്ഷം രൂപ തിരികെ നൽകിയില്ല. ദിനേശ് ദീർഘനാളായി പ്രണയത്തിലായ യുവതിയെ വിവാഹം കഴിക്കാൻ അനുവദിച്ചില്ല. ഒപ്പം  ഭാര്യയുമായി ദിനേശ് ബന്ധം പുലർത്തിയത് ധർമ്മേന്ദ്ര കണ്ടുപിടിച്ച് വീട്ടിൽ നിന്നും പുറത്താക്കി. 

ഇതിന്റെ ദേഷ്യം ദിനേശിനുണ്ടായിരന്നു. ഏപ്രിൽ പതിമൂന്നിന് ചേട്ടനെ സൂത്രത്തിൽ വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. മദ്യത്തിൽ മൂന്ന് ഉറക്കഗുളികകൾ നൽകിയ മയക്കിയ ശേഷമാണ് ധർമ്മേന്ദ്രയെ കൊലപ്പെടുത്തുന്നത്. കഴുത്തിൽ ആറുതവണ ഇടിച്ചതിന്റെ പാടുകളുമുണ്ടെന്ന് പൊലീസ് പറയുന്നു. 

MORE IN Kuttapathram
SHOW MORE