കൊല്ലം ഓച്ചിറയിൽ നിന്നു കാണാതായ നാടോടി പെൺകുട്ടിയെയും മുഖ്യപ്രതി മുഹമ്മദ് റോഷനെയും കണ്ടെത്താനാകാതെ പൊലീസ്. ഓച്ചിറയില്‍ നിന്നുള്ള പ്രത്യേക സംഘം മുംബൈയില്‍ തിരച്ചില്‍ തുടരുകയാണ്. അതേ സമയം പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ബിന്ദുകൃഷ്ണയ്ക്കെതിരെ പൊലീസ് കേസെടുത്തതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഡിസിസി വ്യക്തമാക്കി.
ഒാച്ചിറ പള്ളിമുക്കിന് സമീപം ശില്‍പവില്‍പന നടത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികളുടെ മകളെ കാണാതായിട്ട് ഒരാഴ്ച്ച പിന്നീട്ടു. പെണ്‍കുട്ടിക്കും മുഹമ്മദ് റോഷനും വേണ്ടി കര്‍ണാടകയിലും, രാജസ്ഥാനിലും മഹാരാഷ്ട്രയിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടിയും മുഹമ്മദ് റോഷനും റോഡ് മാര്‍ഗം കൊച്ചിയിലേക്കും അവിെട നിന്നു ട്രെയിനില്‍ ബംഗളുരുവിേലക്കും പോയെന്നായിരുന്നു കേസില്‍ അറസ്റ്റിലായവരുടെ മൊഴി. എന്നാല്‍ മുംബൈയിലുള്ള പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പം ഇരുവരുമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഓച്ചിറ സ്റ്റേഷനില്‍ നിന്നുള്ള പ്രത്യേക സംഘം ബംഗളൂരുവിലും മുംബൈയിലും തിരച്ചില്‍ തുടരുകയാണ്. അതേ സമയം പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ബിന്ദുകൃഷ്ണക്കെതിരെ പൊലീസ് കേസെടുത്തത് പ്രതികാര നടപടിയാണെന്ന് ഡിസിസി ആരോപിച്ചു. കേസില്‍ റിമാന്‍ഡിലുള്ള മൂന്നു പ്രതികളെയും പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.