ഷബ്നയെ കാണാതായിട്ട് എട്ടുമാസം; 2 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്

shabna-missing
SHARE

കൊല്ലം അഞ്ചാലുംമൂട്ടില്‍ നിന്നു എട്ടുമാസം മുന്‍പു കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടും ഷബ്നയെക്കുറിച്ച് വിവരം ഒന്നും ലഭിക്കാത്തതിനാലാണ് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. പെണ്‍കുട്ടിയുമായി അടപ്പമുണ്ടായിരുന്ന യുവാവിനെ അടക്കം നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും  ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. 

പിഎസ്്സി പരിശീലനത്തിനായി പോയ മകള്‍ മടങ്ങി വരുന്നതും കാത്ത് ഈ അമ്മ ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട് എട്ടുമാസം കഴിഞ്ഞു. ആദ്യം വീട്ടുകാരും പിന്നീട് പൊലീസും ഒടുവില്‍ ക്രൈംബ്രാഞ്ചും ഷബ്നയെ അന്വേഷിച്ചിറങ്ങിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതോടെയാണ് ഷബ്നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. പാരിതോഷിക തുക ഉള്‍പ്പെടുത്തി വിവിധ ഭാഷകളില്‍ ഇറക്കിയിട്ടുള്ള തിരച്ചില്‍ നോട്ടീസ് പ്രധാന സ്ഥലങ്ങളിലെല്ലാം പതിക്കും.

കഴിഞ്ഞ ജൂലൈ പതിനാലിനാണ് നീരാവില്‍ സ്വദേശിയായ ഷബ്നയെ കാണാതാകുന്നത്. ഇതിന് മുന്നു ദിവസം മുന്‍പ് ബന്ധുവായ യുവാവുമായുള്ള ഷബ്നയുടെ അടുപ്പത്തെ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. കൊല്ലം കടപ്പുറത്ത് നിന്ന് ഷബ്നയുടെ ബാഗും സമീപത്തെ ഹോട്ടലിന്റെ  സിസിസിടിവിയില്‍ നിന്ന് ഷബ്ന ഒറ്റയക്ക് ബീച്ചിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. കാണാതാകുന്നതിനു തൊട്ടു മുന്‍പുവരെ ഷബ്ന ഫോണില്‍ സംസാരിച്ച യുവാവിനെ പലതവണ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും തിരോധാനവുമായി ബന്ധപ്പെട്ട തെളിവൊന്നും ലഭിച്ചില്ല.

MORE IN Kuttapathram
SHOW MORE