കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഭാര്യക്ക് ജീവപര്യന്തം കഠിന തടവ്

sajitha2
SHARE

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക്  ജീവപര്യന്തം കഠിന തടവ് . പറവൂര്‍ സ്വദേശിയായ പോള്‍ വര്‍ഗീസിന്‍റെ കൊലപാതകത്തില്‍ ഭാര്യ കാക്കനാട് മനയ്ക്കകടവ് സ്വദേശി സജിതയെ പറവൂര്‍ കോടതിയാണ്  ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്.

2011 ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം. സജിതയ്ക്ക് പാമ്പാടി സ്വദേശിയുമായി ഉണ്ടായിരുന്ന അടുപ്പമാണ് പോള്‍ വര്‍ഗീസിന്‍റെ കൊലപാതകത്തിന് കാരണമായത്. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് സജിത ഭര്‍ത്താവിന് ഉറക്കഗുളികകള്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി.  പിന്നീട് കഴുത്തില്‍ തോര്‍ത്തിട്ടു മുറുക്കിയും തലയണ ഉപയോഗിച്ച് മുഖത്ത് അമര്‍ത്തിയും പോളിനെ കൊലപ്പെടുത്തി. മരിച്ചുവെന്ന് ഉറപ്പായശേഷം സജിത ബന്ധുക്കളെ വിളിച്ചു ഭര്‍ത്താവ് തൂങ്ങിമരിച്ചുവെന്ന് പറഞ്ഞു. 

സമീപവനാസികളുടെ സഹായത്തോടെ മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തില്‍ തൂങ്ങിമരണമല്ലെന്ന് വ്യക്തമായതോടെയാണ് സജിത കുടുങ്ങിയത്. സജിതയും കാമുകന്‍ ടിസന്‍ കുരുവിളയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഇരുവരുടെയും പരസ്പര വിരുദ്ധമായ മൊഴികളും കുരുക്ക് മുറുക്കി.

കൊലപാതകം നടക്കുന്ന സമയത്ത് സജിതയുെട എട്ടും നാലും വയസുള്ള മക്കളും  വീട്ടില്‍ ഉണ്ടായിരുന്നു. തൃക്കാക്കര സി.ഐ ആയിരുന്ന ബൈജു പൗലോസാണ് കേസന്വേഷണം നടത്തിയത്. കാമുകനായിരുന്ന ടിസന്‍ കുരുവിളയെ പ്രതി ചേര്‍ത്തിരുന്നെങ്കിലും   സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയായിരുന്നു.

MORE IN Kuttapathram
SHOW MORE