ആലപ്പുഴ എടത്വായിൽ ഓട്ടോ ഡ്രൈവറായ അനിൽകുമാറിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം. സമഗ്ര അന്വേഷണമാവശ്യപ്പെട്ട് എടത്വാ പോലീസ് സ്റ്റേഷനിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തി
ഇരുപതോളം കുടുംബശ്രീ കൂട്ടായ്മകളിലെ അംഗങ്ങളായ സ്ത്രീകളാണ് മാർച്ചിൽ പങ്കെടുത്തതത്. കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ സ്ത്രീകളെ കസ്റ്റഡിയിലെടുക്കുക, കളങ്ങരയിൽ പൊലീസ് പട്രോളിങ് ശക്തമാക്കുക, മയക്കുമരുന്ന് സംഘത്തിനെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച് .
ഓട്ടോയിൽ പോയ യുവതി തിരിച്ചെത്താൻ വൈകിയതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ യുവതിയുടെ സഹോദരനും സുഹൃത്തും ചേർന്ന് അനിൽ കുമാറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും യുവതികളെ പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്നാണ് ആരോപണം