ഐ എസിൽ ചേരാൻ പോയ അഴീക്കോട് സ്വദേശി കൊല്ലപ്പെട്ടതായി സംശയം

isiss
SHARE

കണ്ണൂരിൽനിന്ന് ഐ എസിൽ ചേരാൻ പോയ അഴീക്കോട് സ്വദേശി അഫ്ഗാനിസ്ഥാനിൽവച്ച് കൊല്ലപ്പെട്ടതായി സംശയം. ടെലഗ്രാം സന്ദേശങ്ങൾ പരിശോധിച്ച കണ്ണൂർ പൊലീസിനാണ് വിവരങ്ങൾ ലഭിച്ചത്.

പൂതപ്പാറയിലെ എ.അൻവർ മജീദിനെയും കുടുംബത്തെയും കഴിഞ്ഞ നവംബർ 19 മുതലാണ് കാണാതായത്. ഗർഭിണിയായ ഭാര്യയെയും ഏഴും നാലും രണ്ടും വയസുള്ള പെൺകുഞ്ഞുങ്ങളെയും കൊണ്ട് മൈസൂരുവിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന അൻവർ ദുബായിൽ ഡ്രൈവർ ജോലി ചെയ്യുകയായിരുന്നു. കുടുംബത്തെ കാണാതായതോടെ കണ്ണൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് അൻവറിന്റെ ഭാര്യയുടെ ടെലഗ്രാം സന്ദേശങ്ങൾ പരിശോധിച്ചപ്പോഴാണ് മരണത്തെകുറിച്ചുള്ള സൂചന ലഭിച്ചത്. കരിപ്പൂരിൽ നിന്ന് ഇറാനിലേക്കും അവിടുന്ന് സിറിയയിലേക്ക് കടക്കാൻ സാധിക്കാത്തതിനാൽ അഫ്ഗാനിസ്ഥാനില്ക്ക് പോയെന്നാണ് പൊലീസ് കണ്ടെത്തൽ.ഐ എസിൽ ചേരൻ പോയി കൊല്ലപ്പെട്ടെന്ന് കരുതുന്ന പാപ്പിനിശേരി സ്വദേശി ടി.വി.ഷമീറിന്റെ ഭാര്യയുടെ സഹോദരിയാണ് അൻവറിന്റെ ഭാര്യ.

MORE IN Kuttapathram
SHOW MORE