ഗര്‍ഭിണിയെ പീഡിപ്പിച്ച് ജയിലില്‍ പോകുംമുന്‍പ് പ്രതിക്ക്‘ആഘോഷ’ വിവാഹനിശ്ചയം..!

gane
SHARE

പൂർണ്ണ ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച യുവാവിനെ വിവാഹം കഴിക്കാൻ സമ്മതിച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥ. വാഷിങ്ങ്ടണ്ണിലെ സാമ്പത്തിക വിഭാഗത്തിലെ ഉദ്യോഗസ്ഥ ലിസ ഫിന്നാണ് ഗർഭിണിയെ പീഡിപ്പിച്ച കാമുകനെ ജയിലിൽ പോകുന്നതിന് മുമ്പ് നിശ്ചയം ചെയ്തത്. ഗെവിൻ കാരി എന്ന യുവാവ് കഴിഞ്ഞ ഒക്ടോബറിലാണ് പൂർണ്ണ ഗർഭിണിയെ വീട്ടിൽ കയറി പീഡിപ്പിച്ചത്. 

തന്റെ ഗർഭസ്ഥശിശുവിനെ സംരക്ഷിക്കാൻ ഏറെ പ്രയാസപ്പെട്ടുവെന്നാണ് പീഡനത്തിന് ഇരയായ യുവതി കോടതിയിൽ അറിയിച്ചത്. ഗെവിന്റെ പീഡനത്തിൽ ശാരീരികമായും മാനസികമായും തകർന്നതായും ഇവർ അറിയിച്ചു. കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തുകയും ചെയ്തു. ഇതോടെ ഒമ്പത് വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

കോടതിയിൽ കേസ് നടക്കുന്ന സമയത്താണ് ലിസയുമായി ഗെവിൻ അടുക്കുന്നത്. കേസിനെക്കുറിച്ച് ഇവർക്ക് അറിയാമായിരുന്നു. എന്നിട്ടും ഗെവിനെ വിവാഹം കഴിക്കാൻ തയാറാണെന്ന് അറിയിക്കുകയായിരുന്നു. ഔദ്യോഗികമായുള്ള വിവാഹപ്രഖ്യാപനത്തിനായി ഡിജെ പാർട്ടി ഒരുക്കിയായിരുന്നു നിശ്ചയം. നിരവധിപ്പേർ ലിസയുടെ പ്രവൃത്തിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നു. സഹപ്രവർത്തകരുടെ വിമർശനത്തിനും ഇവർ പാത്രമായി. പക്ഷെ മറ്റാർക്കും മനസിലാകാത്ത നന്മ ഗെവിനുണ്ടെന്നാണ് ലിസയുടെ വാദം. ഒമ്പതുവർഷത്തിന് ശേഷം ഗെവിൻ ജയിൽമോചിതനാകുന്നതുവരെ കാത്തിരിക്കാനാണ് ഇവരുടെ തീരുമാനം. ഗെവിന് തനിക്ക് എല്ലാമാണെന്നും അയാളില്ലാതെ ജീവിക്കാനാവില്ലെന്നും ലിസ കോടതിയേയും അറിയിച്ചു. 

MORE IN Kuttapathram
SHOW MORE