സാത്താൻസേവയ്ക്ക് കാമുകിയെ കൊന്നു; തലച്ചോർ വറുത്തുകഴിച്ചു; രക്തം കുടിച്ചു: ക്രൂരം

dimitry
SHARE

സാത്താൻസേവയ്ക്കായി കാമുകിയെ കൊന്ന് തലച്ചോർ വറുത്തുകഴിച്ചും രക്തം ഊറ്റികുടിച്ചും ക്രൂരത. റഷ്യയിലാണ് രക്തംഉറയുന്ന ക്രൂരകൃത്യം നടന്നിരിക്കുന്നത്. 23കാരനായ ഡിമിട്രി ലുഞ്ചിനെന്ന യുവാവാണ് നാൽപത്തിയഞ്ചുകാരി കാമുകി ഓൾഗ ബുഡനോവയെ സാത്താന്റെ പ്രതീക്കായി കൊന്നൊടുക്കിയത്. 

ഒരു അവധിദിവസം ബുഡനോവയുടെ വീട്ടിൽ അത്താഴവിരുന്നിന് പ്രണയപൂർവ്വം എത്തിയശേഷമായിരുന്നു കൊലപാതകം. അത്താഴശേഷം വൈൻകുപ്പി കൊണ്ട് കാമുകിയുടെ തലപൊട്ടിച്ചു. മരണം ഉറപ്പായ ഉടൻ രക്തം കൊണ്ട് ശരീരത്തിൽ സാത്താന്റെ ചിഹ്നം വരച്ചു. അതിനുശേഷമായിരുന്നു കൊടുംക്രൂരത. ബുഡനോവയുടെ തലച്ചോർ തകർത്ത് മാംസം വറുത്തു തിന്നു കൂട്ടത്തിൽ രക്തവും കുടിച്ചു. ഒരു കഷ്ണം മാംസം കഴിച്ചതോടെ തനിക്കത് ഇഷ്ടപ്പെട്ടെന്നും പിന്നെയും പിന്നെയും കഴിക്കാൻ പ്രേരിപ്പിച്ചുവെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.

സത്താൻ പ്രത്യക്ഷപ്പെടാൻ വൈകിയതിനാൽ താൻ അവരുടെ വയർ കീറുകയും ചെവികൾ മുറിച്ചെടുക്കുകയും ചെയ്തു. ഒരു ചെവി കാമുകിയുടെ വായിൽ വെച്ചു. മറ്റൊന്ന് പൂച്ചയ്ക്കും നൽകിയെന്ന് ഇയാൾ വെളിപ്പെടുത്തി.

ഓൺലൈനിലൂടെയാണ് ഇയാൾ സാത്താൻസേവ പഠിച്ചതെന്നും അറിയിച്ചു. കോടതി ലുഞ്ചിന് 19 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന സെല്ലിലാണ് നരഭോജിയായ കാമുകനെയും പാർപ്പിക്കുന്നത്. 

MORE IN Kuttapathram
SHOW MORE