അന്‍ഡമാനിലെ ദ്വീപ് സന്ദർശിക്കാനെത്തിയ അമേരിക്കൻ സഞ്ചാരിയെ ദ്വീപിലെ ഗോത്ര വർഗക്കാർ കൊലപ്പെടുത്തി. ജോണ്‍ അലന്‍ ചാവു എന്ന അമേരിക്കന്‍ പൗരനെയാണ് തെക്കന്‍ ആന്‍ഡമാനിലെ സെന് ദ്വീപിലെ ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയത്. ഇയാളെ ദ്വീപിലെത്തിച്ച മത്സ്യത്തൊഴിലാളികളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.
ദ്വീപ് കാണാനെത്തിയ സഞ്ചാരിയെ ഗോത്രവർഗക്കാർ അമ്പും കുന്തവും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം മണലിൽ കുഴിച്ചിട്ടതായും മൽസ്യത്തൊഴിലാളികൾ പറയുന്നു. പുറംലോകവുമായി ഒരു ബന്ധമില്ലാത്ത ഗോത്രവര്‍ഗക്കാരാണ് ഇൗ ദ്വീപിൽ താമസിക്കുന്നത്. സാധാരണ ഈ ദ്വീപിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് വിലക്കുണ്ട്. ഓംഗേ വംശജരാണ് ഇവിടെ താമസിക്കുന്നത്.
ഹെലികോപ്റ്റർ ഉപയോഗിച്ച് മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. എന്നാൽ ഹെലികോപ്റ്റർ ലാന്റ് ചെയ്യിക്കാനുള്ള സൗകര്യമില്ലാത്തത് തിരിച്ചടിയായിരിക്കുകയാണ്.