ഭാര്യയെന്ന് പരിചയപ്പെടുത്തി; കാമുകിയുടെ മരണത്തിൽ സി.ഐ.എസ്.എഫ് ഇന്‍സ്പെക്ടര്‍ പ്രതിക്കൂട്ടിൽ

karipur-suicide
SHARE

കരിപ്പൂര്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഇന്‍സ്പെക്ടറുടെ മുറിയില്‍ ഇതരസംസ്ഥാന യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ബീഹാര്‍ സ്വദേശി നിഷയുടെ മൃതദേഹമാണ് ഫ്ലാറ്റില്‍ കണ്ടത്.കരിപ്പൂര്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഇന്‍സ്പെക്ടര്‍ ഉത്തര്‍പ്രദേശ് സ്വദേശി വിശ്വജിത്ത് സിങ്ങിനൊപ്പമാണ് നിഷ കാലങ്ങളായി കഴിയുന്നത്. ഈ മാസം നാലിന് വിശ്വജിത്തിനൊപ്പം നാട്ടിലേക്ക് പുറപ്പെട്ട നിഷ ബീഹാറില്‍ നിന്ന് ബുധനാഴ്ച്ച തിരിച്ചെത്തിയിരുന്നു. തനിക്കൊപ്പം വാരാണസിയിലുളള ഭാര്യയും കരിപ്പൂരിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ച് വിശ്വജിത്ത് നിഷക്ക് സന്ദേശം നല്‍കിയിരുന്നു. ഭാര്യക്കൊപ്പം തിങ്കളാഴ്ച്ച രാത്രി കരിപ്പൂരിലെ ഫ്ലാറ്റിലെത്തിയപ്പോഴാണ് നിഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 

വിശ്വജിത്തിന് നാട്ടില്‍ ഭാര്യയുണ്ടെന്ന് അറിഞ്ഞതിലുളള നിരാശയാണോ ആത്മഹത്യക്ക് കാരണമായതെന്ന് സംശയമുണ്ട്. മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ട്. മരണം അറിഞ്ഞിട്ടും മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസിനെ വിവരമറിയിച്ചത്. തൂങ്ങി മരിക്കുന്നതിന് മുന്‍പ് കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പ് കൊച്ചിയില്‍ നിന്ന് കരിപ്പൂരിലേക്ക് സ്ഥലം മാറി വരുമ്പോൾ ഭാര്യ എന്ന് പരിചയപ്പെടുത്തി നിഷയും ഒപ്പമുണ്ടായിരുന്നൂവെന്നാണ് നാട്ടുകാരുടെ മൊഴി. സി.ഐ.എസ്.എഫിന്റെ ക്വാര്‍ട്ടേഴ്സ് ഉണ്ടായിട്ടും കുടുംബമുണ്ടെന്ന് പറഞ്ഞാണ് വിശ്വജിത്ത് സ്വകാര്യഫ്ലാറ്റില്‍ താമസിച്ചിരുന്നത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും തെളിവുകള്‍ ശേഖരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബിഹാറിലേക്ക് കൊണ്ടുപോകും

MORE IN Kuttapathram
SHOW MORE