തൃശ്ശൂരിലെ പോക്സോ കേസുകൾ; പ്രതികൾക്ക് കഠിന തടവും പിഴയും

rape-case
SHARE

തൃശൂരിലെ രണ്ടു പോക്സോ കേസുകളില്‍ പ്രതികള്‍ക്ക് കഠിന തടവും പിഴയും. പതിനാലുകാരിയെ പീഢിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് പതിമൂന്നു വര്‍ഷം തടവും രണ്ടു ലക്ഷം രൂപയും പിഴയും. അഞ്ചു വയസുകാരിയെ പീഢിപ്പിച്ച അച്ഛന്‍ ഇരുപതുവര്‍ഷം തടവും രണ്ടു ലക്ഷം രൂപയും പിഴയും തൃശൂര്‍ പോക്സോ കോടതി വിധിച്ചു.  

പെണ്‍കുട്ടിയെ പ്രേമം നടിച്ചു കൂട്ടിക്കൊണ്ടുപോയ ശേഷം പീഢിപ്പിച്ചെന്നാണ് കേസ്. അഞ്ചു വര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂര്‍ മനക്കൊടി സ്വദേശി അലക്സ്, അവണൂര്‍ സ്വദേശി ജോബി എന്നിവരെയാണ് പതിമൂന്നൂ വര്‍ഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. ഇരയ്ക്കു മൂന്നു ലക്ഷം രൂപ നല്‍കണം. 

അഞ്ചു വയസുള്ള മകളെ പീഢിപ്പിച്ച കോഴിക്കോട് സ്വദേശിയെ ഇരുപതു വര്‍ഷം തടവിനും രണ്ടു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. കുട്ടിയുടെ അമ്മയില്‍ നിന്ന് വിവരം കിട്ടിയ ശിശുസംരക്ഷണ കേന്ദ്രമാണ് ചാലക്കുടി പൊലീസില്‍ പരാതി നല്‍കിയത്. കടുത്ത മദ്യപാനിയായ പ്രതി കുട്ടിയെ പലപ്പോഴായി പീഢനത്തിനിരയാക്കിയെന്നാണ്. പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 

MORE IN Kuttapathram
SHOW MORE