ബോളിവുഡിനെ പിടിച്ചുകുലുക്കി പെൺവാണിഭം. നൃത്തപരിപാടിക്കെന്ന് പറഞ്ഞ് പെൺകുട്ടികളെ വിദേശത്തേക്ക് അയച്ച് വേശ്യാവൃത്തിക്ക് ഉപയോഗപ്പെടുത്തിയിരുന്ന പ്രശസ്ത ബോളിവുഡ് നൃത്ത സംവിധായക ആഗ്നസ് ഹാമില്‍ട്ടണെ പൊലീസ് അറസ്റ്റ് ചെയ്തു. നൃത്ത അഭിനയ ക്ലാസുകൾ ഇവർ പെൺവാണിഭത്തിന് മറയായി ഉപയോഗിക്കുകയായിരുന്നു.
പല ബോളിവുഡ് സിനിമകൾക്കും നൃത്തസംവിധാനം നിർവഹിച്ചിട്ടുളള ആഗ്നസ് സൂപ്പർതാരങ്ങൾക്കൊപ്പം വിദേശ പരിപാടികളും സജീവ സാന്നിധ്യമായിരുന്നു.
വർഷങ്ങളായി ഇവർ പെൺവാണിഭം നടത്തി വരികയാണെന്നും പൊലീസ് പറയുന്നു. . മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പതിവ് സന്ദര്‍ശകയായ ഇവര്‍ മറ്റനേകം രാജ്യങ്ങളിലെ ഇടപാടുകാര്‍ക്ക് ഇന്ത്യന്‍ യുവതികളെ എത്തിച്ചുകൊടുത്തിരുന്നതായിട്ടാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.
രാഷ്ട്രീക്കാർ, സിനിമാതാരങ്ങൾ തുടങ്ങിയ പ്രമുഖരുമായി നിരന്തരം ബന്ധം പുലർത്തിയിരുന്ന ആഗ്നസിന്റെ ഉന്നത തല ബന്ധങ്ങളും അന്വേഷണ വിധേയമാക്കുന്നുണ്ട്. ഇവരുടെ ഫെയ്സ്ബുക്ക് പേജ് നിറയെ സിനിമാതാരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഒപ്പമുള്ള ചിത്രങ്ങളാല്‍ നിറഞ്ഞതാണ്. വിദേശത്തേക്ക് യുവതികളെ മനുഷ്യക്കടത്തിന് ഇരയാക്കിയെന്ന കേസില്‍ ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
ആഗ്നസ് വേശ്യാവൃത്തിക്കായി അയച്ച യുവതികളിൽ ൊരാളെ കെനിയൻ സർക്കാർ പുറത്താക്കിയതോടെയാണ് ആഗ്നസിന് പിടി വീണത്. കെനിയയിലെ നല്ല ഹോട്ടലിൽ ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ഹാൽമിൽട്ടൻ പരിചയത്തിലുളള യുവതിയെ കെനിയയിലേയ്ക്ക് അയക്കുകയായിരുന്നു. നെയ്‌റോബില്‍ ഒരു റസിയാ പട്ടേല്‍ ഇവരെ സ്വീകരിക്കുകയും വേശ്യാവൃത്തിക്ക് നിര്‍ബ്ബന്ധിക്കുകയും ചെയ്തതായിട്ടാണ് യുവതി പോലീസിന് നല്‍കിയിട്ടുളള മൊഴി. ഒരാൾക്ക് 40,000 രുപ വീതമായിരുന്നു ഹാൽമിൽട്ടന്റെ പ്രതിഫലം. പറയുന്നത് ചെയ്തില്ലെങ്കില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ കുടുക്കി പാസ്‌പോര്‍ട്ട് പിടിച്ചു വെയ്പ്പിക്കും എന്ന് റസിയ പട്ടേല്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നും അവര്‍ പോലീസിനോട് പറഞ്ഞു. മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പതിവ് സന്ദര്‍ശകയായ ഇവര്‍ മറ്റനേകം രാജ്യങ്ങളിലെ ഇടപാടുകാര്‍ക്ക് ഇന്ത്യന്‍ യുവതികളെ എത്തിച്ചുകൊടുത്തിരുന്നതായിട്ടാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.