കാമുകിയെ കാണാൻ വീട്ടിലെത്തിയ പതിനാറുകാരനെ ബന്ധുക്കൾ വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ ലാക്കിംപൂർ ഖേരി ജില്ലയിലെ നീംഗോനി ഗ്രാമത്തിലാണ് സംഭവം. ഒരേ ഗ്രാമവാസികളായ ആൺകുട്ടിയും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. കാമുകിയെ കാണാൻ അർധരാത്രിയിൽ വീട്ടിലെത്തിയ കാമുകനെ പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേർന്ന് അരിവാളിന് വെട്ടുകയായിരുന്നു.
അരിവാള്‍ കൊണ്ട് വെട്ടിയ ശേഷം ചോരവാര്‍ന്ന് ഒലിക്കുന്ന രീതിയില്‍ ആണ്‍കുട്ടിയെ അവന്‍റെ വീടിന് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. കൂടാതെ, ബന്ധുക്കളായ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തന്‍റെ മകളെ ശല്യപ്പെടുത്തിയതിനാണ് ആണ്‍കുട്ടിയെ വെട്ടിയതെന്നാണ് അച്ഛൻ പൊലീസിനോട് പറഞ്ഞത്. ബുധനാഴ്ച രാത്രി വീട്ടിലെത്തിയ ആണ്‍കുട്ടിയെ കണ്ടെത്തിയതോടെ രോഷത്തിലായ വീട്ടുകാര്‍ വെട്ടുകയായിരുന്നു. ദിവസവേതനത്തിന് ജോലി ചെയ്യുന്നയാളാണ് മരണപ്പെട്ട ആണ്‍കുട്ടി.