ഹോളിവുഡ് സിനിമകളെ പോലും വെല്ലുവിളിച്ച് കുറ്റവാളിയായ ഒരു അച്ഛന്റെയും മകന്റെയും രക്ഷപ്പെടൽ. വന്‍തുക തട്ടിച്ച കേസില്‍ ജയില്‍ ശിക്ഷയ്ക്ക് വിധിച്ച പിതാവും മകനും അതിസാഹസികമായി രാജ്യം വിട്ടത്. പത്തുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഇരുവരെയും കോടതി ശിക്ഷിച്ചിരുന്നു.
പിതാവും മകനും പൈലറ്റ് ആവാനുള്ള ക്ലാസുകള്‍ക്ക് ജോയിന്‍ ചെയ്ത ശേഷം, ക്ലാസ് നടക്കുന്നതിനിടെ ലണ്ടനില്‍ നിന്ന് ഫ്രാന്‍സിലേക്ക് ആ വിമാനത്തിൽ രക്ഷപ്പെടുകയായിരുന്നു. തട്ടിപ്പ് കേസില്‍ ആറുമാസം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമ്പത്തൊന്നുകാരന്‍ ജെയ്മി കോള്‍വെല്ലും പിതാവ് ബ്രയാന്‍ കോള്‍വെല്ലുമാണ് പരിശീലനത്തിനിടെ രാജ്യം വിട്ടത്. ഇരുവരും പരോളിലായിരുന്നു.
ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പരോളില്‍ ഇറങ്ങിയ രണ്ടുപേരും ജാമ്യകാലാവധി കഴിഞ്ഞ് മടങ്ങിയെത്താതിരുന്നതോടെയാണ് പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. പിതാവിനെ ഫ്രാന്‍സിലെത്തിക്കാന്‍ ഒരു ഡ്രൈവറെ ഏര്‍പ്പാടാക്കിയ ശേഷമായിരുന്നു മകന്‍ പൈലറ്റ് ആവാനുള്ള ക്ലാസിന് ചേര്‍ന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അതിസാഹസികമായ രക്ഷപെടലിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പരിശീലനത്തിനിടെ ഫ്രാന്‍സിന്റെ വ്യോമാതിര്‍ത്തിയില്‍ കയറിയ വിമാനം ഒരു പാടത്ത് ഇറക്കാന്‍ ജെയ്മി പരിശീലകനെ നിര്‍ബന്ധിക്കുകയായിരുന്നു. അഞ്ച് വര്‍ഷവും മൂന്നുമാസവുമായിരുന്നു ജെയ്മിക്ക് ലഭിച്ച ശിക്ഷാ കാലയവധി. അതേസമയം പിതാവിന് രണ്ടുവര്‍ഷവും എട്ടുമാസവുമായിരുന്നു ശിക്ഷാ കാലയളവ്.