ഇടുക്കി അടിമാലിയിൽ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ ഒരാൾ അടിമാലി പോലീസിന്റെ പിടിയിൽ . അടിമാലി പ്ലാമലക്കുടി സ്വദേശി ഉണ്ണിയെന്ന് വിളിക്കുന്ന ഗോകുലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലുള്‍പ്പെട്ട മറ്റ് മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്.
അടിമാലി മേഖലയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് പോലീസിന്റെ പിടിയിലായ ഗോകുല്‍. ഗോകുല്‍ ഉള്‍പ്പെടെ നാലംഗ സംഘമാണ് മോഷണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 26-ന് കുളങ്ങര ജോസഫ് എന്നയാളുടെ വീടിന്റെ പിന്‍വശത്തെ കതക് പൊളിച്ച് മൂന്നു പവന്‍ സ്വര്‍ണവും 9,000 രൂപയും മൊബൈല്‍ ഫോണും ഇവര്‍ മോഷ്ടിച്ചിരുന്നു. ജോസഫും കുടുംബാംഗങ്ങളും സമീപത്തെ വിവാഹവീട്ടില്‍ പോയിരുന്ന സമയത്തായിരുന്നു സംഘം മോഷണം. ജോസഫിന്റെ വീട്ടിലെ മോഷണത്തിന് ശേഷം ഇവര്‍ മറ്റൊരു വീട്ടില്‍ കയറിയെങ്കിലും പണം ലഭിച്ചില്ല.
തുടര്‍ന്ന് എ.ടി.എം കാര്‍ഡ്, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് ജോസഫ് അടിമാലി പോലീസില്‍ പരാതി നല്‍കി.അന്വേഷണത്തില്‍ കൃത്യം നടത്തിയത് ഗോകുല്‍ ഉള്‍പ്പെടുന്ന നാലംഗ സംഘമാണെന്ന് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു.ഏതാനും മാസങ്ങളായി ഇവര്‍ക്കു വേണ്ടി അന്വേഷണം നടത്തുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം അടിമാലി ടൗണില്‍ നിന്നും എസ്.ഐ: ജോണ്‍സന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗോകുലിനെ കസ്റ്റഡിയിലെടുത്തത്. സംഘത്തിലെ മൂന്നു പേരെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്ന്് പോലീസ് അറിയിച്ചു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.