വയനാട് തലപ്പുഴയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യപ്രേരണാക്കുറ്റത്തിന് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. തലപ്പുഴ അമ്പലക്കൊല്ലി അഞ്ജുവെന്ന മെറീന ഹെന്‍ട്രിയെയാണ് കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് സനൂപിനെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്
മിശ്രവിവാഹക്കാരാണ് സനൂപും മെറീനയും. അടുത്തകാലത്ത് ചില കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. മെറീനയുടെ മാല വിറ്റതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പ്രശ്നമുണ്ടാവുയും മെറീന വീട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്തിരുന്നു. വീണ്ടും ഭര്‍തൃവീട്ടില്‍ മടങ്ങിയെത്തിയ മെറീന ഒക്ടോബര്‍ രണ്ടിനാണ് തൂങ്ങിമരിച്ചത്. ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
ആത്മഹത്യാപ്രേരണാക്കുറ്റത്തിനും സ്ത്രീപീഡനക്കുറ്റവും ചുമത്തിയാണ് മാനന്തവാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സനൂപിന്റെ മദ്യപാനശീലത്തെത്തുടര്‍ന്ന് കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. മാനന്തവാടി ഡിവൈഎസ്പി കെ.എം ദേവസ്യയാണ് അന്വേഷണോദ്യഗസ്ഥൻ.