മൃതദേഹം കഷണങ്ങളാക്കാൻ ഉറച്ചു; മകൾ ഉണർന്നതോടെ പാളി: താനൂരിലെ ക്രൂര തിരക്കഥ

tanur-murder-basheer
SHARE

മലപ്പുറം താനൂർ സ്വദേശി സവാദിനെ കൊലപ്പെടുത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷം. സവാദിനെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. കൊലപാതകത്തിനിടെ മകൾ ഉണർന്നതാണ് പദ്ധതി പൊളിയാൻ കാരണം. മുഖ്യ പ്രതി ബഷീർ താനൂർ സി.ഐക്കു മുൻപിൽ കീഴടങ്ങി നാലു വർഷമായി  സവാദിന്റെ ഭാര്യയും പ്രതി ബഷീറും പ്രണയത്തിലായിരുന്നു.ഇവർ 'ഒരുമിച്ച് ജീവിക്കുന്നതിന് സവാദ് തടസമായതോടെയാണ് കൊല്ലാൻ പദ്ധതിയിട്ടത്. 

മൂന്ന് മാസം മുമ്പ് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയെങ്കിലും സവാദ് ഇത് കഴിച്ചില്ല. പിന്നീട് മറ്റൊരു ദിവസം രാത്രിയിൽ കൊല നടത്താനുള്ള ശ്രമവും പരാജയപ്പെട്ടു.പിന്നീടാണ് കൃത്യമായ ആസൂത്രണത്തോടെ കൊല നടത്താൻ ബഷീർ രണ്ടു ദിവസത്തെ അവധിക്ക് വിദേശത്തു നിന്ന് എത്തിയത്. കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ആർക്കും സംശയം തോന്നാതിരിക്കാൻ കൃത്യം നടത്തിയതിനു ശേഷം സവാദിനെ കാണാനില്ലെന്ന് കാണിച്ച് പൊലിസിൽ പരാതി നൽകാനും പദ്ധതിയിട്ടിരുന്നു.എന്നാൽ സവാദിനൊപ്പം വരാന്തയിൽ ഉറങ്ങി കിടന്ന മകൾ സവാദിന്റെ തലക്കടിക്കുന്ന ശബ്ദം കേട്ട് ഉണരുകയായിരുന്നു. രണ്ടു തവണയാണ് മരകഷണം കൊണ്ട് സവാദിന്റെ തലക്കടിച്ചത്.

saujath-basheer-2

മകളെ മുറിയിൽ പൂട്ടിയിട്ടതിനു ശേഷമാണ് മരണം ഉറപ്പാക്കാൻ  ഭാര്യ സൗജത്ത് സവാദിന്റെ കഴുത്ത് പാതി മുറിച്ചത്.കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന ബഷീർ ഇന്ന് രാവിലെയാണ് താനൂർ സി.ഐക്കു മുൻപിൽ കീഴടങ്ങിയത്.പത്രമാധ്യമങ്ങളിൽ ബഷീറിന്റെ ഫോട്ടോ ഉൾപ്പടെയുള്ള വാർത്തകൾ പ്രചരിച്ചതോടെ ജോലിയിൽ തുടരാൻ കഴിയാത്ത സാഹചര്യമായി.തുടർന്നാണ് കീഴടങ്ങൽ.ബഷീറിനെ കൊലപാതകം നടത്തിയ തെയ്യാലയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.സവാദിന്റെ തലക്കടിക്കാൻ ഉപയോഗിച്ച മരക്കഷണം ഇവിടെ നിന്നു കണ്ടെത്തി.പ്രതിയെ വൈദ്യപരിശോധനക്ക് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി എത്തി. സവാദിന്റെ ഭാര്യയും ബഷീറിന് സവാദിന്റെ വീട്ടിലെത്താൻ വാഹനം ഏർപ്പെടുത്തി കൊടുത്ത സൂഫിയാനും നേരത്തെ അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ വ്യാഴായ്ച പുലർച്ചെ ഒന്നരക്കാണ് സവാദ് തലക്കടിയേറ്റ് കൊല്ലപ്പെട്ടത്.

MORE IN Kuttapathram
SHOW MORE