വേറെ വിവാഹം കഴിക്കാതിരിക്കാൻ കാമുകന്റെ കൈപ്പത്തി വെട്ടി; പൊലീസുകാരിയുടെ ക്വട്ടേഷൻ

bengaluru-police-arrest
SHARE

ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കാമുകന്റെ കൈപ്പത്തി വെട്ടിയെടുത്ത സംഭവത്തിൽ വനിതാ ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. കർണാടകയിലെ ബെംഗളുരുവിലാണ് സംഭവം. 

ആനേക്കൽ നിവാസി വീരേഷി(31)ന്റെ കൈപ്പത്തി വെട്ടിയെടുത്ത സംഭവത്തിൽ വി വി പുരം സ്റ്റേഷനിലെ ജയലക്ഷ്മി(27) ആണ് അറസ്റ്റിലായത്. ആക്രമണം നടത്തിയ കുമാർ(45), മകൻ ആനന്ദ്(22), ശ്രാവൺകുമാർ(22) എന്നിവർ നേരത്തെ പിടിയിലായിരുന്നു. 

ജയലക്ഷ്മിക്കൊപ്പം ക്ഷേത്രത്തിൽ പോയപ്പോഴാണ് മൊബൈലും പഴ്സും തട്ടിയെടുക്കാനെന്ന വ്യാജേന  ഇവർ വീരേഷിനെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച വീരേഷിന്റെ വെട്ടിയെടുത്ത കൈപ്പത്തിയുമായി സംഘം കടന്നു.

ജയലക്ഷ്മിയും വീരേഷും വർഷങ്ങൾക്കു മുൻപേ പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ എതിർത്തതിനാൽ ജയലക്ഷ്മിക്ക് മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വന്നു. 

എന്നാൽ വീരേഷുമായി പ്രണയം തുടർന്നതോടെ വിവാഹ ബന്ധം തകർന്നു. ജയലക്ഷ്മി വീരേഷിനോട് വിവാഹാഭ്യർഥന നടത്തിയെങ്കിലും നിരസിച്ചു. 

ഇതേത്തുടർന്നുണ്ടായ വൈരാഗ്യമാണ് ക്വട്ടേഷൻ നൽകുന്നതിൽ കലാശിച്ചത്. അംഗവൈകല്യം സംഭവിച്ചാൽ വീരേഷിനെ മറ്റാരും വിവാഹം കഴിക്കില്ലെന്നും അപ്പോൾ തനിക്കൊപ്പം ജീവിക്കുമെന്നുമാണു ജയലക്ഷ്മി കരുതിയതെന്നും പൊലീസ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE