ഹണിട്രാപ്പിൽ കുരുക്കി പണം തട്ടൽ; യുവതി പിടിയിൽ

honey-trap-1
SHARE

ഹണിട്രാപ്പിൽപ്പെടുത്തി പ്രമുഖരില്‍നിന്ന് പണം തട്ടിയെടുക്കുന്ന യുവതിയെ തളിപ്പറമ്പ് പൊലീസ് കാസര്‍കോട് നിന്ന് പിടികൂടി. കുഡ്‌ലു കളിയങ്ങാട്ടെ മൈഥിലി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന എം.ഹഷിദയെന്ന സമീറയാണ് പിടിയിലായത്. സമീറയുടെ സംഘത്തില്‍പെട്ട നാലുപേരെ ഇതിന് മുന്‍പ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കിടപ്പറരംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയാണ് ബ്ലാക്ക് മെയിലിങ് നടത്തുന്നത്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ നിരവധിപേരെ ഹണിട്രാപ്പില്‍ കുരുക്കിയിട്ടുണ്ട്. എന്നാല്‍ നാണക്കേട് മൂലം പരാതികള്‍ നല്‍കാന്‍ ആരും തയ്യാറായില്ല. സ്‌കൂട്ടര്‍ മോഷണ കേസില്‍ കുറുമാത്തൂരിലെ റുബൈസ് ചുഴലിയിലെ കെ.പി.ഇര്‍ഷാദ് എന്നിവര്‍ പിടിയിലായതോടെയാണ് ഹണിട്രാപ്പ് വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ചൊറുക്കള സ്വദേശി ടി.മുസ്തഫ, നെടിയേങ്ങ സ്വദേശി അമല്‍ദേവ് എന്നിവരും പിടിയിലായി. 

ഇവരില്‍നിന്ന് കണ്ടെടുത്ത കംപ്യൂട്ടറുകള്‍, ക്യാമറകള്‍ എന്നിവയില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് വഴിത്തിരിവായത് നിരവധിപേരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ ബിഎംഎസ് നേതാവിനൊപ്പമാണ് സമീറയുടെ താമസം. അറസ്റ്റിലായ റുബൈസ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികില്‍സയ്ക്കിടെ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 

MORE IN Kuttapathram
SHOW MORE