പൂജപ്പുര ജയില്ലിലെ അസി.പ്രിസൺ ഓഫീസറുടെ മരണം, തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

prisoner-officer
SHARE

തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ സി. എസ്. ജോഷിന്‍ദാസിന്റേത് തൂങ്ങിമരണമെന്ന്  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജോഷിദാസിന്റെ മൃതദേഹത്തില്‍ മര്‍ദമേറ്റേ പാടുകളോ ചതവുകളെ ഇല്ലെന്ന് പോസ്്റ്റുമോര്‍ട്ടില്‍ വ്യക്തമായി. മരണത്തിലെ ദുരുഹത പൊലീസ് തള്ളിക്കളയുന്നില്ല.  

28 കാരനായ അസിസ്റ്റന്‍് പ്രിസണ്‍ ഓഫീസര്‍  ജോഷിന്‍ദാസിനേ വ്യാഴാഴ്ച രാത്രിയാണ് പുതിയതായി നിര്‍മിക്കുന്ന വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കെട്ടിയനിലയില്‍ കണ്ടതും വായ തോര്‍ത്ത് കെണ്ട് മുറുക്കി കെട്ടിയിരുന്നതും ദുരൂഹതമാണെന്ന് സംശയമുണ്ടാക്കി. എന്നാല്‍ തുങ്ങിമരണം തന്നെയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെയോ മര്‍ദനത്തിന്റെയോ അടയാളങ്ങളും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടില്ല.എന്നാല്‍ ജോഷിന്‍ദാസ് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ലെന്ന് ബന്ധുക്കളും ആവര്‍ത്തിച്ചു. വീട് പണിയുടെ മേല്‍നോട്ടത്തിനായി വ്യാഴാഴ്ച അവധിയെടുത്തിരുന്നു.   

എ.ടി.എമ്മില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിക്കുകയും വെള്ളിയാഴ്ച ജോലിക്ക് പോകാനായി യൂണിഫോം വാങ്ങിവയ്ക്കുകയും ചെയ്തിരുന്നു.അടുത്ത ദിവസം ജോലിക്ക് പോകാന്‍ മാനസികമായി സ‍‍ജ്ജമായിരുന്നയാള്‍ എന്തിന് ആത്മഹത്യ ചെയ്യണമെന്ന ചോദ്യമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത് .  ശരീരത്തില്‍ കയര്‍ കെട്ടി ബന്ധിച്ച ശേഷം ഒരാള്‍ക്ക് എങ്ങനെ ഇത്തരത്തില്‍ തൂങ്ങിമരിക്കാന്‍ കഴിയുമെന്ന് ചോദ്യത്തിന് പൊലീസിന് ഉത്തരം കിട്ടേണ്ടതുണ്ട് .അതിനാല്‍ . കൊലപാതക സാധ്യത തള്ളികളയാതെയാണ് പൊലീസ് അന്വേഷിക്കുന്നത്.  

MORE IN Kuttapathram
SHOW MORE